നോർതാംപ്ടൻ: ലോക ലെജൻഡ്സ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പിൽ ഓസ്ട്രേലിയായെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ഇന്നു രാത്രി ഒന്പതിനു നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഇന്ത്യ - പാക്കിസ്ഥാനെ നേരിടും.

ഇന്നലെ നടന്ന സെമിയിൽ യുവരാജ് സിങ്ങിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഓസ്ട്രേലിയ ചാന്പ്യൻസിനെ തോൽപ്പിച്ചാണ് കലാശപ്പോരാട്ടത്തിന് ഇറങ്ങുന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 254 റൺസാണ് നേടിയത്. ഇന്ത്യയ്ക്കായി റോബിൻ ഉത്തപ്പ (65) യുവരാജ് സിംഗ് (59), യൂസഫ് പഠാൻ (51), ഇർഫാൻ പഠാൻ (50) എന്നിവർ അർധസെഞ്ചറി നേടി. ഓസ്ട്രേലിയയ്ക്കായി പീറ്റർ സിഡിൽ നാലു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസീസിന് നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് മാത്രമെ നേടാൻ കഴിഞ്ഞൊള്ളു. 32 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സും സഹിതം 40 റൺസുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ ടിം പെയ്ൻ മികച്ച പ്രകടനം പുറത്തെടുത്തു.

ഇന്ത്യയ്ക്കായി പവൻ നേഗിയും ധവൽ കുൽക്കർണിയും രണ്ടും രാഹുൽ ശുക്ല, ഹർഭജൻ സിംഗ്, ഇർഫാൻ പഠാൻ എന്നിവർക്ക് ഓരോ വിക്കറ്റും വീഴ്ത്തി.