തിരുവനന്തപുരം: ജലവൈദ്യുത പദ്ധതികൾ ഉൾപ്പെടെ വിവിധ പദ്ധതികൾ പൂർത്തിയാക്കുന്നതിൽ കാലതാമസം നേരിടുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് നടപടിയുമായി കെഎസ്ഇബി. പുതിയ വൈദ്യുതി ഉത്പാദന പദ്ധതികൾ വേഗത്തിലാക്കാൻ കെഎസ്ഇബിയുടെ പദ്ധതി നിർവഹണ വിഭാഗം ഉടൻ പുനഃസംഘടിപ്പിക്കും.

2009 ൽ ആരംഭിച്ച പള്ളിവാസൽ എക്സ്റ്റൻഷൻ, ചെങ്കുളം ഓഗ്‌മെന്‍റേഷൻ പദ്ധതിയും എങ്ങുമെത്തിയിട്ടില്ല. 15 വർഷത്തിനിടയിൽ ജലവൈദ്യുത പദ്ധതികളിൽനിന്ന്‌ 192.91 മെഗാവാട്ട് മാത്രമാണ് കൂട്ടിച്ചേർക്കാൻ കഴിഞ്ഞത്. 40 മെഗാവാട്ടിന്‍റെ തോട്ടിയാർ പദ്ധതി 17 വർഷമായിട്ടും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.

പദ്ധതി നിർവഹണത്തിലെ ഉദ്യോഗസ്ഥരുടെ പരിചയക്കുറവും അടിക്കടിയുണ്ടാകുന്ന സ്ഥലംമാറ്റവും പ്രോജക്ട് വിഭാഗത്തിന്‍റെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. ഇതൊഴിവാക്കാൻ ചീഫ് എൻജിനിയർക്ക് പുതിയ പദ്ധതികളുടെ മേൽനോട്ടച്ചുമതല നൽകി.