നോർത്ത് കാരളൈന: കോപ്പ അമേരിക്ക ഫുട്‌ബോള്‍ രണ്ടാം സെമിയില്‍ ഉറുഗ്വെയെ വീഴ്ത്തി കൊളംബിയ ഫൈനലിലെത്തിയതിനു പിന്നാലെ സ്റ്റേഡിയത്തില്‍ കൈയാങ്കളിയും കൂട്ടത്തല്ലും. ഉറുഗ്വെ താരങ്ങളും കൊളംബിയന്‍ ആരാധകരും തമ്മിലാണ് കൈയാങ്കളി നടന്നത്.

മത്സരത്തിന് ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് പിന്നാലെ ഡഗ് ഔട്ടിലിരിക്കുകയായിരുന്ന ഉറുഗ്വെന്‍ താരങ്ങള്‍ കൂട്ടത്തോടെ ഗാലറിയിലേക്ക് ഓടിക്കയറുകയായിരുന്നു. സൂപ്പര്‍ താരങ്ങളായ ഡാര്‍വിന്‍ നൂനസും അരൗജോയുമായിരുന്നു കൈയാങ്കളിയിൽ മുന്നിലുണ്ടായിരുന്നത്. പിന്നീട് പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. അതേസമയം, എന്താണ് പ്രകോപനമെന്നു വ്യക്തമായിട്ടില്ല.

പരുക്കൻ കളിക്കിടെ കൊളംബിയയുടെ ഡാനിയേല്‍ മുനോസ് ചുവപ്പു കാര്‍ഡ് കണ്ടത് ഇരു ടീമിലെയും താരങ്ങളെയും ആരാധകരെയും പ്രകോപിപ്പിച്ചിരുന്നു. ഇതിനിടെ കൊളംബിയയുടെയും ഉറുഗ്വെയുടെയും താരങ്ങള്‍ തമ്മില്‍ വാക്പോരിലേര്‍പ്പെട്ടിരുന്നു.

ആരാധകര്‍ തമ്മിലും ചെറിയ ഉരസലുണ്ടായിരുന്നു. മത്സരം നടക്കുന്നതിനിടെ വെള്ളക്കുപ്പികള്‍ ഗ്രൗണ്ടിലേക്ക് എറിഞ്ഞതടക്കമുള്ള വിവാദ സംഭവങ്ങളും അരങ്ങേറി. 70,644 പേരാണ് സ്റ്റേഡിയത്തില്‍ മത്സരം കാണാന്‍ വന്നത്. പകുതിയിലധികവും കൊളംബിയന്‍ ആരാധകരായിരുന്നു.

മത്സരത്തില്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിനു ഉറുഗ്വെയെ വീഴ്ത്തിയാണ് കൊളംബിയ ഫൈനലിലെത്തിയത്. ഫൈനലില്‍ അര്‍ജന്‍റീനയാണ് കൊളംബിയയുടെ എതിരാളികള്‍.