എടപ്പാളിലെ ആക്രമണം; അഞ്ച് സിഐടിയു പ്രവര്‍ത്തരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
Sunday, July 7, 2024 12:12 PM IST
മലപ്പുറം: എടപ്പാളില്‍ തൊഴിലാളികളെ ആക്രമിച്ച സിഐടിയു പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. ദുര്‍ബലമായ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
ഇവരെ അറസ്റ്റ് ചെയ്യാത്തത് വിവാദമായ പശ്ചാത്തലത്തിലാണ് പോലീസിന്റെ നടപടി. കേസിൽ 10 പേരെയാണ് പ്രതിചേർത്തിരുന്നത്. എന്നാൽ ഇവരിൽ അഞ്ച് പെരെമാത്രമാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്.
തൊഴിലാളികളെ കൈകൊണ്ടും ഫൈബര്കൊണ്ടും ട്യൂബ് ലൈറ്റുകൊണ്ടും അടിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. അന്യായമായി സംഘം ചേരല്‍, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, അസഭ്യം പറയല്‍ ഉള്‍പ്പെടെയുളള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
സിഐടിയുക്കാരുടെ ആക്രമണം ഭയന്ന് കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടിയ പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാന് പരിക്കേറ്റിരുന്നു.
നിർമാണം നടക്കുന്ന കെട്ടിടത്തിലെ ഇലക്ട്രിക് സാമഗ്രികൾ ഇറക്കിയവരെ സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തുകയായിരുന്നു. തൊഴിലാളികൾ ഇല്ലാത്ത സമയത്ത് ലോഡ് വന്നതിനാൽ സ്ഥലത്ത് ഉണ്ടായിരുന്നവർ സാധനങ്ങൾ ഇറക്കിവച്ചതാണ് സിഐടിയു പ്രവർത്തകരെ പ്രകോപിപ്പിച്ചത്.
തുടർന്ന് ഇവർ സ്ഥലത്ത് എത്തി ലോഡ് ഇറക്കിയവരോട് ആക്രോശിക്കുകയും ഇവരെ അക്രമിക്കാൻ തുനിയുകയുമായിരുന്നു. ഈ സമയം ഭയന്നോടിയ ഷാജഹാൻ അടുത്തുള്ള കെട്ടിടത്തിൽനിന്ന് വീണ് രണ്ട് കാലും ഒടിയുകയായിരുന്നു. രണ്ട് കാലുകളും ഒടിഞ്ഞ ഇയാൾ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
.