ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കുല്‍ഗാമിൽ സുരക്ഷാസേനയും ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു. അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ഹിസ്ബുൾ മുജാഹീദ്ദീൻ സീനിയർ കമാൻഡർ ഫറുഖ് അഹമ്മദിന്‍റെ മരണം സൈന്യം സ്ഥിരീകരിച്ചു.

ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർ വീരമൃത്യുവരിച്ചു. ലാൻസ് നായിക് പ്രദീപ് നൈനും ഹവിൽദാർ രാജ‌്കുമാറുമാണ് ഏറ്റുമുട്ടലിൽ മരിച്ചത്.

കുൽഗാമിലെ മോഡർഗാം, ഫ്രിസാൽ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. മോഡര്‍ഗാമില്‍ ഇന്‍റലിജന്‍സ് വിവരത്തെത്തുടര്‍ന്ന് കരസേനയും സിആര്‍പിഎഫും പോലീസും ചേര്‍ന്ന് പരിശോധന നടത്തവെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ സൈനികന്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഫ്രിസാല്‍ മേഖലയില്‍ ഏറ്റുമുട്ടലിനു പിന്നാലെ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ നാലു ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇവിടെയും ഒരു സൈനികന് ജീവന്‍ നഷ്ടമായി. മറ്റൊരു സൈനികന് പരിക്കേറ്റു. കൂടുതൽ ഭീകരര്‍ കൂടി ഇവിടെ ഒളിച്ചിരുക്കുന്നുണ്ടെന്നാണ് വിവരം.