ലക്നോ: ഉത്തർപ്രദേശിൽ സ്ഥല കച്ചവടക്കാരന്‍റെ സുരക്ഷാ ഉദ്യോഗസ്ഥരെന്ന നിലയിൽ റീൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോലീസുകാർക്ക് സസ്പെൻഷൻ.

അങ്കുർ വിഹാർ പോലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ധർമേന്ദ്ര ശർമ, റിതേഷ് കുമാർ എന്നിവർക്കെതിരെയാണ് നടപടി. ഗാസിയാബാദ് ജില്ലയിലെ ലോണിയിലെ ട്രോണിക്ക സിറ്റി മേഖലയിൽ വച്ച് വസ്തു കച്ചവടക്കാരനായ സർതാസിനൊപ്പമാണ് ഇവർ റീൽ ചിത്രീകരിച്ചത്.

റിൽ ചിത്രീകരിക്കുന്നതിനു വേണ്ടി സർതാസിന്‍റെ ഓഫീസിലേക്ക് ഇരുവരും പോയിരുന്നു. വിവരം അറിഞ്ഞപ്പോൾ പോലീസ് ചട്ടങ്ങൾ ലംഘിച്ചതിന് രണ്ട് സബ് ഇൻസ്‌പെക്ടർമാരെ സസ്‌പെൻഡ് ചെയ്യുകയും അവർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (റൂറൽ) വിവേക് ചന്ദ് യാദവ് പറഞ്ഞു.

ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷൻ 351 പ്രകാരം സർതാസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് വിവേക് ചന്ദ് യാദവ് വ്യക്തമാക്കി.