ന്യൂഡല്‍ഹി: നീറ്റ് യുജി കൗണ്‍സിലിംഗ് ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് തുടങ്ങാനിരുന്ന കൗണ്‍സിലിംഗാണ് മാറ്റിയത്. കോടതിയിലെ കേസ് നടപടികള്‍ക്ക് അനുസരിച്ച് പുതിയ തീയതി തീരുമാനിക്കും.

നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികള്‍ നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കൗണ്‍സിലിംഗ് നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും കോടതി ഇത് അംഗീകരിച്ചിരുന്നില്ല. നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് കൗണ്‍സിലിംഗ് മാറ്റിയത്.