എൻഡോസൾഫാൻ ചികിത്സ സഹായം; മെഡിക്കൽ ബോർഡ് ക്യാമ്പിൽ 1031 പേരെ കൂടി പങ്കെടുപ്പിക്കുമെന്ന് മുഖ്യമന്ത്രി
എൻഡോസൾഫാൻ ചികിത്സ സഹായം; മെഡിക്കൽ ബോർഡ് ക്യാമ്പിൽ 1031 പേരെ കൂടി പങ്കെടുപ്പിക്കുമെന്ന് മുഖ്യമന്ത്രി
Tuesday, July 2, 2024 10:09 PM IST
കാസർഗോഡ്: ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിത ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനായി അപേക്ഷിച്ച 1,031 പേരിൽ അർഹരായവരെ മെഡിക്കൽ ബോർഡ് പരിശോധനയ്ക്ക് വിധേയമായി ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

2017ലെ പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ടവരാണ് ഇവർ. ഇവരെ ഒഴിവാക്കിയതിന്‍റെ കാരണങ്ങൾ പരിശോധിച്ച് അർഹരായവരെ ഉൾപ്പെടുത്തുമെന്ന് എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ ചർച്ച ചെയ്ത യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

2011 ഒക്ടോബർ 25ന് ശേഷം ജനിച്ച ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിചരണവും പരിപാലനവും നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ദുരിതബാധിതര്‍ക്ക് സൗജന്യ ചികിത്സ തുടരാന്‍ ആവശ്യമായ തുക നൽകുന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിയിരുന്നു. അത് കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉൾപ്പെടുത്തി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

ഈ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച രണ്ടരക്കോടി രൂപ ഉപയോഗിച്ച് കാലതാമസമില്ലാതെ കുടിശിക തീര്‍ക്കും. ഈ തുക നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക നിയന്ത്രണമില്ലാതെ മുന്‍ഗണനാടിസ്ഥാനത്തില്‍ തുക നല്‍കാനും തീരുമാനമായി.

മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പുകള്‍ വികേന്ദ്രീകൃതമായി നടത്താനും ആവശ്യമായ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന അന്തിമ പട്ടിക എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം ചേര്‍ന്ന് പ്രസിദ്ധീകരിക്കും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<