മാന്നാർ കേസ് : പരിശോധന താത്കാലികമായി നിർത്തി
മാന്നാർ കേസ് : പരിശോധന താത്കാലികമായി നിർത്തി
Tuesday, July 2, 2024 7:06 PM IST
ആലപ്പുഴ: മാന്നാർ തിരോധാനവുമായി ബന്ധപ്പെട്ട് നടത്തിവന്നിരുന്ന സെപ്റ്റിക് ടാങ്ക് തുറന്നുള്ള പരിശോധന താത്കാലികമായി നിർത്തി. സെപ്റ്റിക് ടാങ്കിൽ നിന്നു കണ്ടെത്തിയ മൃതദേഹാവശിഷ്ടം പരിശോധനയ്ക്കയക്കും. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം കലയുടെ മതദേഹാവശിഷ്ടമാണോയെന്ന് സ്ഥിരീകരിക്കും.

കേസുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി എട്ട് മണിക്ക് മാധ്യമങ്ങളെ കാണും. ആലപ്പുഴ മാന്നാർ സ്റ്റേക്ഷനിലായിരുക്കും വാർത്താസമ്മേളനം. നേരത്തെ മാന്നാർ കേസുമായി ബന്ധപ്പെട്ട് സെപ്റ്റിക് ടാങ്കിൽ നടത്തിയ പരിശോധനയിൽ മൃതദേഹാവശിഷ്ടം കണ്ടെത്തിയിരുന്നു.

ഇന്ന് ഉച്ചയോടെയായിരുന്നു പോലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന ആരംഭിച്ചത്. മാന്നാറില്‍ നിന്ന് 20 വയസുകാരിയായ കല എന്ന യുവതിയെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായത്. ഇവരെ കാണാതായെന്ന പരാതി പോലും അന്ന് പോലീസിന് ലഭിച്ചിരുന്നില്ല. കല മറ്റൊരു ആൺ സുഹൃത്തിനൊപ്പം പോയെന്ന അഭ്യൂഹങ്ങളാണ് പരന്നത്.

സംഭവത്തിൽ ഭര്‍ത്താവ് അനിലിനും പങ്കുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ള നാല് പ്രതികളും കുറ്റം സമ്മതിച്ചിട്ടില്ല. നാല് പേരും പരസ്പരം ബന്ധമില്ലാത്ത മൊഴികളാണ് നൽകുന്നത്. സുരേഷ്, ജിനു, പ്രമോദ്, സന്തോഷ്‌ എന്നിവരാണ് കേസിൽ കസ്റ്റഡിയിലുള്ളത്.

കലയുടെ ഭർത്താവ് അനിലിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് കസ്റ്റഡിയിലുള്ളവർ. ഇസ്രയേലിൽ ജോലി ചെയ്യുന്ന അനിലിനോട് എത്രയും വേഗം നാട്ടിലെത്താൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അനിലിന്‍റെ ആദ്യ ഭാര്യയായിരുന്നു കല. ഇരുവരും ഇരു ജാതിക്കാരായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു വിവാഹം. ഇതോടെ കലയുടെ ബന്ധുക്കൾ ഇവരുമായി ബന്ധം ഉപേക്ഷിച്ചു. പിന്നീട് കലയെ കാണാതായപ്പോൾ, അവര്‍ മക്കളെയും തന്നെയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയെന്നാണ് ഭര്‍ത്താവ് അനിൽ പറഞ്ഞിരുന്നു.

എന്നാൽ രണ്ട് മാസം മുമ്പാണ് കേസുമായി ബന്ധപ്പെട്ട് പോലീസിന് ഒരു ഊമ കത്ത് ലഭിച്ചത്. മാന്നാർ കേസിൽ ഉൾപ്പെട്ട ഒരു പ്രതി മറ്റൊരു കൊലപാതകത്തിന്‍റെ ആസൂത്രണ വേളയിൽ വെളിപ്പെടുത്തിയ വിവരങ്ങളാണ് കത്തിലുണ്ടായിരുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പോലീസ് കൂടുതൽ തെളിവ് ശേഖരണത്തിലേക്ക് കടന്നിരിക്കുന്നത്.

പ്രതി മദ്യപിക്കുന്നതിനിടെ താൻ 15 വർഷം മുമ്പ് മറ്റൊരു കൊലപാതകം ചെയ്തിരുന്നുവെന്നും അതിൽ ഇതുവരെ പിടിക്കപ്പെട്ടിട്ടില്ലെന്നും പറഞ്ഞിരുന്നു. അതിനാൽ നിലവിൽ ആസൂത്രണം ചെയ്യുന്ന കൊലപാതകം നിഷ്പ്രയാസം നടത്താനാകുമെന്നും പ്രതി മദ്യപ സംഘത്തോട് പറഞ്ഞതായാണ് വിവരം.

ഈ വിവരങ്ങൾ കേട്ട ഒരു വ്യക്തി അമ്പലപ്പുഴ പോലീസിന് ഊമ കത്ത് അയക്കുകയായിരുന്നു. തുടർന്ന് പപ്രത്യേക സംഘം കത്തിലെ വിവരങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<