സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധം; സിപിഎം ബ്രാഞ്ച് അംഗത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി
സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധം; സിപിഎം ബ്രാഞ്ച് അംഗത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി
Sunday, June 30, 2024 2:21 PM IST
കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായുള്ള ബന്ധത്തിന്‍റെ പേരിൽ ബ്രാഞ്ച് അംഗത്തെ പാർട്ടിയിൽ നിന്നും സിപിഎം പുറത്താക്കി. കണ്ണൂർ എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെതിരെയാണ് നടപടി.

ഡിവൈഎഫ്ഐ എരമരം സെൻട്രൽ മേഖല അംഗമാണ് സജേഷ്. അർജുൻ ആയങ്കി അടക്കമുള്ള സ്വർണം പൊട്ടിക്കൽ സംഘവുമായി സജേഷിന് ബന്ധമുണ്ടെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു.

കഴിഞ്ഞ മേയിലായിരുന്നു സജേഷും അർജുൻ ആയങ്കിയും അടക്കമുള്ള സംഘം പയ്യന്നൂർ കാനായിൽ സ്വർണം പൊട്ടിക്കാൻ എത്തിയത്. എന്നാൽ ഇവിടെവച്ച് നാട്ടുകാരും പാർട്ടി പ്രവർത്തകരും ചേർന്ന് സജേഷിന് പിടികൂടി. തുടർന്നാണ് ഇപ്പോൾ പാർട്ടി നടപടി എടുത്തിരിക്കുന്നത്.

കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. സത്യപാലന്‍റെ ഡ്രൈവർ കൂടിയായ സജേഷിന് പാർട്ടി സംരക്ഷണമൊരുക്കുന്ന എന്ന ആരോപണവും നിലനിന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<