ആറ് മാസം മുൻപ് കഴിച്ച ബീഫ് കറിയിൽ കഷണം കുറഞ്ഞു; ഹോട്ടലുടമയ്ക്ക് മർദനം
ആറ് മാസം മുൻപ് കഴിച്ച ബീഫ് കറിയിൽ കഷണം കുറഞ്ഞു; ഹോട്ടലുടമയ്ക്ക് മർദനം
Monday, July 1, 2024 8:02 PM IST
നെടുംകണ്ടം : ഉടുമ്പഞ്ചോലയിൽ മുറി ചോദിച്ചെത്തിയ മൂന്നംഗ സംഘം ഹോട്ടൽ ഉടമയെ മർദിച്ചതായി പരാതി. പരിക്കേറ്റ മരിയ ഹോട്ടൽ ഉടമ ചെമ്മണ്ണാർ സ്വദേശി കൊച്ചുപുരയ്‌ക്കൽ വാവച്ചനെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ചയാണ് ഉടുമ്പഞ്ചോല സ്വദേശികളായ മൂവർ സംഘം ഹോട്ടലിലെത്തി മുറി ആവശ്യപ്പെട്ടത്. മുറി ഇല്ലെന്ന് പറഞ്ഞതിനെ തുടർന്ന് ഇവർ ഉടമയെ മർദിക്കുകയായിരുന്നു. ഇവർ വാഹനത്തിൽ മാരക ആയുധങ്ങളുമായാണ് എത്തിയത്.

ആക്രമണത്തിൽ തലയ്ക്കും ചെവിയ്ക്കും പരിക്കേറ്റ വാവച്ചനെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തൊടുപുഴയിലേക്ക് മാറ്റുകയായിരുന്നു.

ആറു മാസങ്ങൾക് മുൻപ് ഇതേ സംഘം ബീഫ് കറിയിൽ കഷണം കുറഞ്ഞെന്ന് പറഞ്ഞ് ഇതേ ഹോട്ടലിൽ ബഹളം ഉണ്ടാക്കിയിരുന്നു. അന്ന് മുറിയെടുത്ത ഇവർ ഹോട്ടലിൽ താമസിച്ചിരുന്ന മറ്റ് ചിലരുമായി തർക്കത്തിൽ ഏർപ്പെടുകയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തതോടെ ഇവരെ ഹോട്ടലിൽ നിന്ന് ഇറക്കി വിട്ടിരുന്നു.

ഈ സംഭവത്തെ തുടർന്നുണ്ടായ വൈരാഗ്യം മൂലമാണ് ഞായറാഴ്ച രാത്രിയിൽ സംഘം ഹോട്ടലിൽ എത്തി മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ ഉടുമ്പഞ്ചോല പോലീസ് കേസെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<