കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ മനു തോമസിനെതിരെ വിമര്‍ശനവുമായി പി.ജയരാജന്‍. പൊതുപ്രവര്‍ത്തകനായ തന്നെയും ജനമധ്യത്തില്‍ താറടിച്ചു കാണിക്കാനാണ് മനു തോമസിന്‍റെ ശ്രമം. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജയരാജന്‍ ഫേസ്ബുക്കിൽ കുറിച്ചു.

പാർട്ടിയിലെ ആരെയെങ്കിലും ലക്ഷ്യംവച്ച് തെറ്റായ ആരോപണങ്ങളുന്നയിച്ചാൽ കൂട്ടുനിൽക്കാനാവില്ല. സിപി‌എമ്മിനെ കരിവാരി തേക്കാന്‍ ശ്രമിക്കുകയാണ്.

കഴിഞ്ഞ 15 മാസമായി യാതൊരു രാഷ്ട്രീയ പ്രവര്‍ത്തനവും നടത്താതെ വീട്ടിലിരുന്ന ആളാണ് മനു തോമസ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോലും പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കാത്തയാളാണ്. സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിനെതിരെ പോരാടുകയായിരുന്നു എന്ന അവകാശവാദം മനു തോമസ് ഉന്നയിക്കുന്നത് ആരെ കബളിപ്പിക്കാനാണെന്നും ജയരാജൻ ചോദിച്ചു.

അനുഭാവികളുടെ പരാതികൾ പോലും അന്വേഷിച്ച് നടപടി എടുക്കുന്ന പാരമ്പര്യമാണ് കണ്ണൂർ ജില്ലയിലെ പാർട്ടിക്കുള്ളത്. ജില്ലാ കമ്മറ്റി അംഗത്തിന്‍റെ പരാതി എത്ര മാത്രം ഗൗരവമായാണ് പരിഗണിച്ചിട്ടുണ്ടാവുക എന്നത് അനുമാനിക്കാവുന്ന കാര്യമാണ്. അതുകൊണ്ട് മനു തോമസാണ് ഇക്കാര്യത്തില്‍ തിരുത്തേണ്ടതെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

ഒരാളെ ഉപയോഗിച്ച് പാര്‍ട്ടിക്കെതിരെ എന്തെല്ലാം പറയിക്കാന്‍ പറ്റും എന്നാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും ജയരാജൻ വിമർശിച്ചു. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ ആള്‍ക്ക് അനീതിക്കെതിരായ പോരാളി പരിവേഷം നല്‍കുന്നെന്നും ജയരാജൻ വിമർശനം ഉന്നയിച്ചു.