വയനാട്: തലപ്പുഴ മക്കിമലയില്‍ കണ്ടെത്തിയ കുഴിബോംബുകള്‍ നിര്‍വീര്യമാക്കി. നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് ബോംബുകള്‍ നിര്‍വീര്യമാക്കിയത്. കണ്ണൂര്‍, കോഴിക്കോട് വയനാട് ബോംബ് സ്‌ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍.

തണ്ടര്‍ബോള്‍ട്ടിന്‍റെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. സ്‌ഫോടകശേഖരത്തില്‍നിന്ന് വേര്‍പെടുത്താന്‍ സാധിക്കുന്ന വസ്തുക്കള്‍ മാറ്റിയ ശേഷം ശേഷിച്ചവ നിയന്ത്രിത സ്‌ഫോടനത്തിലൂടെ നിര്‍വീര്യമാക്കി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് തുടങ്ങിയ ഓപ്പറേഷന്‍ ഇന്ന് രാവിലെ പത്തോടെയാണ് പൂര്‍ത്തിയാക്കാനായത്.

ചൊവ്വാഴ്ച രാവിലെയാണ് മക്കിമലയിൽ കുഴിബോംബുകൾ കണ്ടെത്തിയത്. ജലാറ്റിൻസ്റ്റിക് ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കൾ കുഴിച്ചിട്ട നിലയിലായിരുന്നു.

വനംവകുപ്പ് വാച്ചർമാർ ഫെൻസിംഗ് പരിശോധിക്കാൻ പോകുന്ന വഴിയാണ് ബോംബ് കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.