ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ജയിലില്‍ തുടരും. മദ്യനയക്കേസില്‍ കേജരിവാളിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിചാരണക്കോടതി ഉത്തരവിനുള്ള ഇടക്കാല സ്‌റ്റേ തുടരുമെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.

ഡല്‍ഹി റോസ് അവന്യൂ കോടതിയിലെ അവധിക്കാല ബെഞ്ചാണ് കേജരിവാളിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. ഇതിനെതിരേ ഇഡി നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. അവധിക്കാല ബെഞ്ച് പരിഗണിക്കേണ്ട വിഷയമല്ല അത്. ഈ സാഹചര്യത്തില്‍ ഇഡി അപേക്ഷ പരിഗണിക്കാന്‍ സമയം വേണമെന്ന് കോടതി പറഞ്ഞു.

വിചാരണക്കോടതി ഉത്തരവിലെ ചില നിരീക്ഷണങ്ങള്‍ ശരിയല്ലെന്നും കോടതി വ്യക്തമാക്കി. പിഎംഎല്‍എ സെക്ഷന്‍ 25 അനുസരിച്ചുള്ള എല്ലാ കാര്യങ്ങഴും വിചാരണക്കോടതി പരിഗണിച്ചിട്ടില്ല. ഇഡിയുടെ വാദങ്ങള്‍ മുഴുവന്‍ പരിഗണിച്ചുകൊണ്ടുള്ള വിധിയല്ല ഉണ്ടായതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.