മലപ്പുറം: പിണറായി വിജയനോടും സിപിഎമ്മിനോടും വല്ലാത്ത സ്നേഹമുള്ള മാധ്യമ പ്രവർത്തകർ പാർട്ടി അവലോകനങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് റിപ്പോർട്ട് ചെയ്യുകയാണെന്ന് സിപിഎം നേതാവ് എ. വിജയരാഘവൻ. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തോറ്റതിൽ അതിശയം ഇല്ലെന്നും വിജയരാഘവൻ പറഞ്ഞു.

വാർത്തക്ക് വേണ്ടി ഓരോ കാര്യങ്ങൾ പടച്ച് വിടുകയാണ്. പാർട്ടി കമ്മറ്റികളിൽ ആകാശത്തിന് താഴെ ഉള്ള മുഴുവൻ കാര്യങ്ങളും ചർച്ചയാകും. ഒരാളെ വിമർശിക്കുന്നത് വ്യക്തിപരമായല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വർഗീയ കക്ഷികളെ കൂട്ടുപിടിക്കുന്നതിനാലാണ് മുസ്‌ലീം ലീഗിനെ വിമർശിക്കുന്നത്. സിപിഎമ്മിനെതിരെ ജമാഅത്തെ ഇസ്‌ലാമിയും, എസ്ഡിപിഐയും പറയുന്ന കാര്യങ്ങളാണ് ലീഗ് സംസ്ഥാന അധ്യക്ഷൻ പറഞ്ഞതെന്നും വിജയരാഘവൻ വിമർശിച്ചു.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വർഗീയത പറയുന്നു. വെള്ളാപ്പള്ളിയെ നവോഥാന സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമോ എന്നത് വേറെ കാര്യമെന്നും അദ്ദേഹം പറഞ്ഞു.