തിരുവനന്തപുരം: സപ്ലൈക്കോയിലെ ആവശ്യ സാധനങ്ങളുടെ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ താൽക്കാലിക ജീവനക്കാരുടെ ശമ്പളവും മുടങ്ങി. താൽക്കാലിക പാക്കിംഗ്, സെയിൽസ് തൊഴിലാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

നിലവിൽ 167 രൂപയാണ് താൽക്കാലിക ജീവനക്കാർക്ക് ദിവസവേദനമായി ലഭിക്കുന്നത്. എട്ട് മാസമായി ഈ തുകയും ലഭിക്കാത്ത സാഹചര്യമാണുള്ളത്. അവശ്യ സാധനങ്ങൾ ഇല്ലാത്തതിനാൽ സപ്ലൈക്കോയിലെ വരുമാനത്തിൽ വലിയ ഇടിവാണുണ്ടായിട്ടുള്ളത്.

ഓരോ ഔട്ട്ലെറ്റുകളിലും ഒരു മാസം ആറ് ലക്ഷം രൂപ ടാര്‍ഗറ്റ് തികഞ്ഞാല്‍ മാത്രമേ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ഒരു ദിവസം 575 രൂപ കൂലി ലഭിക്കുകയുള്ളു. എന്നാൽ ഇത് രണ്ട് ലക്ഷം വരെയാണ് ഇപ്പോൾ പരമാവധി കച്ചവടം നടക്കുന്നത്.

ഈ സാഹചര്യത്തിൽ മൂന്ന് താൽക്കാലിക തൊഴിഴിലാളികൾ ഉള്ള ഔട്‌ലറ്റുകളിൽ ഒരു തൊഴിലാളിയുടെ ശമ്പളം മാത്രമാണ് ലഭിക്കുന്നത്. ഈ തുക മൂന്ന് ജീവനക്കാരും ചേർന്ന് വീതിച്ചെടുക്കുന്ന സാഹചര്യമാണ് പലയിടത്തുമുള്ളത്.