കൊച്ചി: മാടവനയിൽ സ്വകാര്യ ബസ് ട്രാഫിക് സിഗ്നലിൽ ഇടിച്ചുമറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇടുക്കി സ്വദേശി ജിജോ സെബാസ്റ്റ്യൻ ആണ് മരിച്ചത്.

റെഡ് സിഗ്‍നൽ തെളിഞ്ഞതോടെ ബസ് നിർത്താനുള്ള ശ്രമത്തിൽ സഡൻ ബ്രേക്കിട്ടതാണ് അപകടത്തിനു കാരണമായത്. ഇതോടെ നിയന്ത്രണം നഷ്ടമായ ബസ് സമീപം നിർത്തിയിട്ട ബൈക്കിനു മുകളിലേക്ക് മറിയുകയായിരുന്നു.

ക്രെയിൻ ഉപയോഗിച്ച് ബസ് നീക്കിയ ശേഷമാണ് ബൈക്ക് യാത്രക്കാരനെ പുറത്തെടുത്തത്. ജിജോയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണംസംഭവിക്കുകയായിരുന്നു.

ബംഗുളൂരുവില്‍ നിന്ന് വര്‍ക്കലയിലേക്ക് പോയ കല്ലട ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസിൽ 42 യാത്രികരാണ് ഉണ്ടായിരുന്നത്. ഏഴു പേരെ മരട് ലേക്ക്ഷോർ ആശുപത്രിയിലേക്കും മറ്റുള്ളവരെ സമീപ ആശുപത്രികളിലേക്കുമാണ് മാറ്റിയിരിക്കുന്നത്.