മ്യൂണിക്ക്: യൂറോ കപ്പില്‍ ഗ്രൂപ്പ് എഫിലെ രണ്ടാം മത്സരത്തില്‍ തുര്‍ക്കിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകർത്ത് പോർച്ചുഗിൽ പ്രീക്വാർട്ടറിൽ.

ഇരുപത്തിയൊന്നാം മിനിറ്റിൽ ഇടതുഭാഗത്തുനിന്ന് നുനോ മെൻഡസ് നൽകിയ പാസ് ലക്ഷത്തിൽ എത്തിച്ചുകൊണ്ട് ബർണാഡോ സിൽവയാണ് പോർച്ചുഗലിന് ലീഡ് നൽകിയത്.

28-ാം മിനിറ്റിൽ തുര്‍ക്കി പ്രതിരോധ നിരയിലെ സാമെറ്റ് അകായ്ദിന്‍റെ സെല്‍ഫ് ഗോള്‍ പോർച്ചുഗലിന്‍റെ ലീഡ് ഇരട്ടിയാക്കി. 56-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിലൂടെ നേടിയ മൂന്നാം ഗോൾ പോർച്ചുഗിലിന്‍റെ വിജയവും പ്രീക്വാർട്ടർ ബർത്തും ഉറപ്പിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ ഗോളിന് വഴിയൊരുക്കിയ നിര്‍ണായക അസിസ്റ്റുമായി നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂറോകപ്പ് ചരിത്രത്തില്‍ ഏഴ് അസിസ്റ്റുകളുമായി ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്‍കിയ താരമായിമാറി.