തിരുവനന്തപുരം: ടി.പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ആത്മഹത്യാപരമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാല്‍. ഇതിനെ കേരളം ഒന്നടങ്കം എതിര്‍ക്കുമെന്നും വേണുഗോപാല്‍ പ്രതികരിച്ചു.

കേരള മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണ് ടി.പിയുടേത്. പരോളിലിറങ്ങിയ പ്രതികള്‍ ഉല്ലസിക്കുന്ന ചിത്രങ്ങളാണ് പുറത്തുവരുന്നതെന്നും വേണുഗോപാൽ വിമർശിച്ചു.

അതേസമയം ജയില്‍ നിയമം കൂടി ലംഘിച്ചവരാണ് ടി.പി കേസിലെ പ്രതികളെന്നും കൊടുംകുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് ഇളവ് നല്‍കുക സാധ്യതമല്ലെന്നും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പ്രതികരിച്ചു.

പരോള്‍ വ്യവസ്ഥകള്‍ പോലും ലംഘിച്ചാണ് ഇവര്‍ക്ക് തുടര്‍ച്ചയായി പരോള്‍ അനുവദിച്ചത്. ജയിലില്‍ കിടന്നതില്‍ കൂടുതല്‍ കാലം അവര്‍ പരോളിലായിരുന്നു. നിയമത്തിന് മുകളിലൂടെ പറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും തിരുവഞ്ചൂര്‍ വിമർശിച്ചു.