മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ മോശം പ്രകടനത്തെത്തുടര്‍ന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷനെ മാറ്റുകയാണെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. നിലവിലെ അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ അടക്കമുള്ള നേതൃനിരയിലെ ആരേയും മാറ്റില്ലെന്നും അത്തരത്തില്‍ ഒരു ചര്‍ച്ചയും പാര്‍ട്ടി കോര്‍ കമ്മറ്റി യോഗത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെക്കുറിച്ചും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചുമാണ് കോര്‍ കമ്മറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്നും ഗോയല്‍ പറഞ്ഞു. പ്രവര്‍ത്തനത്തിലെ പോരായ്മകളെല്ലാം തിരുത്തി പാര്‍ട്ടിയും എന്‍ഡിഎ സഖ്യവും ശക്തമായി തിരിച്ചുവരുമെന്നും ഗോയല്‍ പ്രതികരിച്ചു.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 23 സീറ്റുകളില്‍ വിജയിച്ച ബിജെപിക്ക് ഇത്തവണ ഒന്‍പത് സീറ്റുകള്‍ നേടാനെ സാധിച്ചുള്ളു. എന്‍ഡിഎ സഖ്യത്തിന് 17 സീറ്റുകളുമാണ് ആകെ നേടാനായത്.