തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്‍റെ തോൽവിക്ക് കാരണം മുസ്‌ലീം പ്രീണനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭരണപരാജയവും അഴിമതിയും മറച്ചുവയ്ക്കുന്നതിനുവേണ്ടി മുഖ്യമന്ത്രി വർഗീയ പ്രചാരണം നടത്തി.

എന്നാൽ സിപിഎമ്മിന്‍റെ പ്രചാരണം കോൺഗ്രസ് ഏറ്റെടുക്കുകയും ചെയ്തു. സിപിഎം വിതച്ചതാണ് ഇപ്പോൾ കോൺഗ്രസ് കൊയ്തത്. ഭാവിയിൽ അത് മത തീവ്രവാദികൾക്കാണ് ഗുണം ചെയ്യുക. നരേന്ദ്ര മോദി സർക്കാരിന്‍റെ വികസന നേട്ടങ്ങൾ ഉയർത്തിയാണ് എൻഡിഎ തെരഞ്ഞെടുപ്പിനെ സമീപിച്ചത്.

ദേശീയ ജനാധിപത്യ സഖ്യത്തിന് ലഭിച്ചത് പോസിറ്റീവ് വോട്ടുകളാണ്. സിപിഎമ്മിന്‍റെ മുസ്‌ലീം പ്രീണനത്തിനെതിരെ സിപിഎമ്മിലെ ഭൂരിപക്ഷ വിഭാഗത്തിൽപ്പെട്ട അണികൾ വ്യാപകമായി ബിജെപിക്ക് വോട്ടു ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗീയ പ്രീണനം സിപിഎം തുടരുമെന്നതിന്‍റെ ഉദാഹരണമാണ് രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയം. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎമ്മും കോണ്‍ഗ്രസും മുസ്‌ലീം മതമൗലികവാദികളുടെ വോട്ടിന് വേണ്ടി മത്സരിക്കുമെന്ന കാര്യം ഉറപ്പാണെന്ന് സുരേന്ദ്രൻ പറഞ്ഞു.