ബിപിസിഎല്‍ പൊതുമേഖലാ കമ്പനിയായി തുടരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി
Tuesday, June 11, 2024 9:21 PM IST
ന്യൂഡല്‍ഹി: ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ (ബിപിസിഎല്‍) ഓഹരികള്‍ വില്ക്കുന്നില്ലെന്നും ബിപിസിഎല്‍ പൊതുമേഖലാ കമ്പനിയായി തുടരുമെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി.
ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്, എച്ച്പിസിഎല്‍ എന്നിവയിലെയും സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിക്കാന്‍ ആലോചിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിപിസിഎല്ലില്‍ കേന്ദ്രത് 52.98% ഓഹരി പങ്കാളിത്തമാണുള്ളത്. ഇത് പൂര്‍ണമായി വിറ്റഴിച്ച് കമ്പനിയെ സ്വകാര്യവല്ക്കരിക്കാന് 2019 ൽ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ ഓഹരി വാങ്ങാന്‍ രംഗത്തെത്തിയ കമ്പനികള്‍ പിന്നീട് പിന്മാറിയതിനെ തുടര്‍ന്ന് ഓഹരി വില്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ 2022ല്‍ വ്യക്തമാക്കിയിരുന്നു.
പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തുകയെന്ന ലക്ഷ്യം 2025 ഓടെ തന്നെ നേടുമെന്നും മന്ത്രി പറഞ്ഞു. സുരേഷ് ഗോപി ഈ മന്ത്രാലയത്തിലെ സഹമന്ത്രിയാണ്.