കൊച്ചി: മാസപ്പടിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണത്തിനെതിരേ സിഎംആര്‍എല്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. തുടര്‍ച്ചയായി സമന്‍സ് അയച്ചു വിളിപ്പിക്കുന്നത് ചോദ്യം ചെയ്താണ് ഹര്‍ജി.

എന്നാല്‍, രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്ന് സിഎംആര്‍എല്‍ എംഡിയും സിഎഫ്ഒയും മറ്റ് ഏജന്‍സികളോട് സമ്മതിച്ചിട്ടുണ്ടെന്നും അതിനാല്‍ ഉദ്യോഗസ്ഥരുടെ ഹര്‍ജി തള്ളണമെന്നാണ് ഇഡിയുടെ പക്ഷം.

പ്രവര്‍ത്തനം ചട്ടങ്ങള്‍ പാലിച്ചാണെന്ന കമ്പനിയുടെ വാദം ശരിയല്ല. 2019 ലെ ആദായ നികുതി റെയ്ഡില്‍ 133 കോടി രൂപയുടെ അനധികൃത ഇടപാട് കണ്ടെത്തിയിരുന്നുവെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു.