ഭോപ്പാല്‍: മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ നവവരന്‍ നാലു കുട്ടികളെ അടക്കം കുടുംബാംഗങ്ങളായ എട്ടുപേരെ കൊലപ്പെടുത്തി. പിന്നാലെ ഇയാള്‍ ജീവനൊടുക്കി. മരിച്ചവരില്‍ വധുവും ഉള്‍പ്പെടുന്നു. ബുധനാഴ്ചയാണ് സംഭവം.

ദിനേശ് സരിയാം(27) എന്നയാളാണ് കൂട്ടക്കൊല നടത്തിയത്. ഇയാളുടെ അമ്മ സിയാബായി (55), ഭാര്യ വര്‍ഷ (23), സഹോദരി പാര്‍വതി (16), സഹോദരന്‍ ഷര്‍വണ്‍ (35), ഷര്‍വണിന്‍റെ ഭാര്യ ബാരതോബായി (30), മക്കളായ കൃഷ്ണ (അഞ്ച്), സെവന്തി (നാല്), ദീപ (ഒന്ന്) എന്നിവരാണ് കൊല്ലപ്പെട്ടത്.

കുടുംബം ഉറങ്ങിക്കിടക്കുമ്പോള്‍ ദിനേശ് കോടാലി ഉപയോഗിച്ച് എല്ലാവരെയും കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ ദിനേശിന്‍റെ മുത്തശ്ശിക്കും ബന്ധുവിനും പരിക്കേറ്റു. നിലവിളി കേട്ട് അയല്‍ക്കാര്‍ വീട്ടിലേക്ക് എത്തിയപ്പോള്‍ ദിനേശ് ഓടി രക്ഷപ്പെട്ടു. പിന്നീട് വീടിന് 100 മീറ്റര്‍ അകലെയുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ഇയാളെ കണ്ടെത്തി.

ഇയാള്‍ മാനസികപ്രശ്‌നം നേരിടുന്ന ആളാണെന്ന് മഹുല്‍ജിര്‍ പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.