ആലപ്പുഴ: ആവേശം ചലച്ചിത്രത്തിലെ രംഗം അനുകരിച്ച് വാഹനത്തിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ യൂട്യൂബര്‍ക്കെതിരേ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സഞ്ജു ടെക്കി എന്നയാള്‍ക്കെതിരേയാണ് ആലപ്പുഴ എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒ നടപടി എടുത്തത്.

ഇയാള്‍ സഫാരി കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കി യാത്ര നടത്തുകയായിരുന്നു. സ്വിമ്മിംഗ് പൂള്‍ സജ്ജീകരിച്ച വാഹനം പൊതുനിരത്തില്‍ ഓടിച്ചതോടെയാണ് നടപടിയെടുത്തിരിക്കുന്നത്. വാഹനം പിടിച്ചെടുത്ത അധികൃതര്‍ കാര്‍ ഉടമയുടെയും ഡ്രൈവറുടെയും ലൈസന്‍സ് റദ്ദാക്കിയതായാണ് വിവരം.

വാഹനത്തിലെ സ്വിമ്മിംഗ് പൂള്‍ പ്രകടനങ്ങള്‍ സഞ്ജു യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരുന്നു. കാറിന്‍റെ പിന്‍ഭാഗത്തെ സീറ്റ് അഴിച്ചുമാറ്റി സ്വിമ്മിംഗ് പൂള്‍ സജ്ജമാക്കുകയായിരുന്നു. ടര്‍പോളിന്‍ ഷീറ്റ് വലിച്ചുകെട്ടി അതിലാണ് വെള്ളം നിറച്ചത്. വാഹനത്തിലെ സ്വിമ്മിംഗ് പൂളിന്‍റെ മര്‍ദം കൊണ്ട് എയര്‍ബാഗ് പുറത്തേക്ക് വന്നിരുന്നു. തുടര്‍ന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി കളയുകയായിരുന്നു.

വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് പകല്‍ 10ന് ആലപ്പുഴ ആര്‍ടി ഓഫീസില്‍ ഹാജരാകാന്‍ ഇയാളോട് അധികൃതര്‍ നിര്‍ദേശിച്ചു. ‌വരുമാന മാര്‍ഗത്തിനാണ് ഇങ്ങനെ ചെയ്തതെന്നാണ് സഞ്ജു ടെക്കി പറയുന്നത്.