ഗുണ്ടാ നേതാവിന്‍റെ പാർട്ടിയിൽ ഡിവൈഎസ്പി പങ്കെടുത്ത സംഭവം; മഞ്ഞുമലയുടെ അഗ്രം മാത്രമാണിതെന്ന് ചെന്നിത്തല
ഗുണ്ടാ നേതാവിന്‍റെ പാർട്ടിയിൽ ഡിവൈഎസ്പി പങ്കെടുത്ത സംഭവം; മഞ്ഞുമലയുടെ അഗ്രം മാത്രമാണിതെന്ന് ചെന്നിത്തല
Tuesday, May 28, 2024 11:43 PM IST
തിരുവനന്തപുരം: ഗുണ്ടാ സല്‍ക്കാരത്തില്‍ ഡിവൈഎസ്പിയും പോലീസുകാരും പങ്കെടുത്ത സംഭവം പോലിസ് സേന ഇപ്പോള്‍ എത്രത്തോളം ജീര്‍ണിച്ചു എന്നതിന് തെളിവാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല

ഇത് മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നും പോലീസിന്‍റെ ഗുണ്ടാ മാഫിയാ ബന്ധം വളരെ വ്യാപകമായി മാറിയിരിക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ തടയേണ്ടവര്‍ തന്നെ ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരേയും അഴിഞ്ഞാടുന്നതിന് അവസരമൊരുക്കുന്നു. ഇവരെ നിയന്ത്രിക്കാന്‍ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് കഴിയുന്നില്ല.

ഇവിടെ ഡിജിപിയുണ്ടോ എന്ന് സംശയമാണ്. ആരാണ് ഡിജിപി എന്ന് ആര്‍ക്കും അറിയില്ല. ഗുണ്ടകളും ലഹരി മാഫിയയും അഴിഞ്ഞാടുമ്പോള്‍ പോലീസിലെ ഉന്നതരില്‍ ചിലര്‍ അവരുമായി ആര്‍ത്തുല്ലസിച്ച് നടക്കുന്നു.

അറിയപ്പെടുന്ന ഗുണ്ടകള്‍ എല്ലാം ജയിലിന് പുറത്താണ്. ഇവര്‍ക്ക് ഭരിക്കുന്ന പാര്‍ട്ടിയിലെ ഉന്നതരുമായി അടുപ്പമുണ്ട്. ഗുണ്ടകളും പോലീസും തമ്മിലുള്ള ബന്ധം ഇത്രത്തോളം വ്യാപകമാകാന്‍ കാരണം അതാണ്.


ഗുണ്ടകളും ഇവരെ നിയന്ത്രിക്കുന്ന ഉപജാപക സംഘങ്ങളും ജനങ്ങളുടെ ജീവിതം ദുസഹമാക്കിയിരിക്കുന്നു. ക്രമസമാധാന നില വന്‍ തകര്‍ച്ചയിലാണ്. ഗ്രാമങ്ങളില്‍ പോലും ലഹരി മാഫിയ പിടിമുറുക്കിയിരിക്കുന്നു.

142 കൊലപാതകങ്ങള്‍ ഈ വര്‍ഷം ഇതുവരെ നടന്നു. തെരഞ്ഞെടുപ്പിന് മുമ്പ് 1880 പേരുടെ പട്ടിക തയാറാക്കിയെങ്കിലും 180ഗുണ്ടകളെയാണ് പിടിക്കാനായത്. ബാക്കുള്ളവരെ എന്തുകൊണ്ട് പിടിച്ചില്ല.

തലസ്ഥാനത്ത് പോലും ഗുണ്ടകള്‍ അഴിഞ്ഞാടുന്നു. ഗുണ്ടാ ആക്രമണം നിരന്തരം ഉണ്ടാകുന്നു. ഭയം കൂടാതെ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല. യുഡിഎഫ് ഭരണകാലത്ത് ഗുണ്ടകളെ അമര്‍ച്ച ചെയ്യാന്‍ നടപ്പാക്കിയ ഓപ്പറേഷന്‍ സുരക്ഷാ പദ്ധതി ഫലപ്രദമായി നടപ്പാക്കണം.

പോലീസ്-ഗുണ്ട-രാഷ്ട്രീയ കൂട്ടുകെട്ടില്‍ ഭരണപക്ഷത്തിന്‍റെ ഇടപെടൽ കാരണം കാര്യക്ഷമതയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥള്‍ വെറും നോക്കുകുത്തികളായി മാറിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<