സംസ്ഥാനത്ത് കനത്തമഴ, വെള്ളക്കെട്ട്, യാത്രാദുരിതം... തുടരുന്നു; ജാഗ്രതപാലിക്കണം
സംസ്ഥാനത്ത് കനത്തമഴ, വെള്ളക്കെട്ട്, യാത്രാദുരിതം... തുടരുന്നു;  ജാഗ്രതപാലിക്കണം
Friday, May 24, 2024 10:42 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ശക്തമായ മഴ തുടരുന്നു. എറണാകുളത്തും തൃശൂരും റെഡ് അലര്‍ട്ടാണ്. പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

അതിതീവ്ര മഴ സാധ്യതയാണ് കേരളത്തില്‍ പ്രതീക്ഷിക്കപ്പെടുന്നത്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതി അപകടങ്ങള്‍ സൃഷ്ടിച്ചേക്കും. മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. ശക്തമായ മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.

മഴക്കെടുതിയില്‍ 37 വീടുകള്‍ തകര്‍ന്നതായാണ് പ്രാഥമിക കണക്ക്. 302 വീടുകള്‍ ഭാഗികഗായി തകര്‍ന്നു. സംസ്ഥാനത്തൊട്ടാകെ ഇതുവരെ എട്ടു ക്യാമ്പുകളിലായി 223 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് മൂന്നു ക്യാമ്പുകളിലായി 10 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കോഴിക്കോട് രണ്ട് ക്യാമ്പുകളിലായി 12 കുടുംബങ്ങളെത്തി. എറണാകുളത്ത് എട്ട് കുടുംബങ്ങളെയാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചത്.

കാക്കനാട് വില്ലേജിലെ മാര്‍ അത്തനേഷ്യസ് സ്‌കൂളിലാണ് ക്യാമ്പ്. കീലേരി മലയിലെ 20 പേരാണ് ക്യാമ്പിലുള്ളത്. മലപ്പുറത്ത് ഒരു ക്യാമ്പിലായി ഒമ്പത് കുടുംബങ്ങളെ പാര്‍പ്പിച്ചു. കോട്ടയത്തെ ക്യാമ്പില്‍ ഒരു കുടുംബമെത്തി. മഴക്കെടുതി നിമിത്തം ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മാത്രം മൂന്നുപേര്‍ മരിച്ചു.

കനത്ത മഴയില്‍ പലയിടങ്ങളിലും ഗതാഗതതടസമുണ്ടായി. എറണാകുളം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞദിവസം വെള്ളക്കെട്ട് രൂപപെട്ടു. എംജി റോഡില്‍ രാത്രി ഗതാഗതം തടസപ്പെട്ടു. പനമ്പള്ളി നഗറിലെ കടകളില്‍ വെള്ളം കയറി. വൈറ്റിലയിലെ പല വീടുകളിലും വെള്ളം കയറി. ഇന്ന് ആലുവ നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. പുളിഞ്ചുവട്- എറണാകുളം റോഡ് മുങ്ങി; ഗതാതഗതം പ്രതിസന്ധിയിലായി.‌

മഴ ശക്തമായതോടെ തൃശൂര്‍ നഗരവും വെള്ളത്തില്‍ മുങ്ങി. വെദ്യുതി കൂടി നിലച്ചതോടെ ജനം വലഞ്ഞു. തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപവും ഷൊര്‍ണൂര്‍ റോഡിലെ വീടുകളിലും വെള്ളം കയറി. സ്വരാജ് റൗണ്ടില്‍ ബിനിയ്ക്ക് സമീപവും ജനറല്‍ ആശുപത്രിക്ക് സമീപവും വെള്ളം കയറി.

ശക്തന്‍ ബസ് സ്റ്റാന്‍ഡിലും വടക്കേ ബസ് സ്റ്റാന്‍ഡിലും വെള്ളം കയറി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. വെളിയന്നൂര്‍, ചെട്ടിയങ്ങാടി, പൂത്തോള്‍, കൂര്‍ക്കഞ്ചേരി റോഡ്, കൊക്കാല, മുണ്ടുപാലം, ബാല്യ ജംഗ്ഷന്‍, പൂങ്കുന്നം, പെരിങ്ങാവ്, പൂത്തോള്‍ ജംഗ്ഷന്‍, പാട്ടുരായ്ക്കല്‍, ദിവാന്‍ജിമൂല തുടങ്ങിയ പ്രദേശങ്ങളെല്ലാം കഴിഞ്ഞദിവസം രാത്രി വെള്ളത്തിലായി.

ഗിരിജ തീയറ്റര്‍ പരിസരത്തെ തോട്, പെരിങ്ങാവ് തോട് എന്നിവയെല്ലാം വെള്ളത്തിനിടയിലായ അവസ്ഥയിലായി. കിഴക്കുംപാട്ടുകര കോരത് ലെയ്നിലെ വീടുകളിലേക്കും വെള്ളം കയറി. പാട്ടുരായ്ക്കലില്‍ കടകളിലേക്കും സ്ഥാപനങ്ങളിലേക്കും വെള്ളം കയറി. കേരള വര്‍മ കോളജ് ബസ്റ്റോപ്പിനു സമീപത്തെ റോഡും വെള്ളത്തില്‍ മുങ്ങി.

കനത്ത മഴയില്‍ ആലപ്പുഴ - തണ്ണീര്‍മുക്കം റോഡില്‍ കാവുങ്കല്‍ ജംഗ്ഷന് സമീപം റോഡരികില്‍ വലിയ കുഴി രൂപപ്പെട്ടു. വെള്ളക്കെട്ട് രൂക്ഷമായതോടെ പലയിടത്തും ഓട്ടോ അടക്കമുള്ള വാഹനങ്ങള്‍ പലയിടത്തും ഓട്ടം നിര്‍ത്തി.

കേരളാ തീരത്ത് കടലേറ്റത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുടര്‍ച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളിലും പ്രത്യേക ജാഗ്രത പുലര്‍ത്തണം. കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണമെന്നും നിർദേശമുണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<