തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79-ാം പിറന്നാള്‍. പതിവ് പോലെ ഇക്കുറിയും ആഘോഷങ്ങളുണ്ടാകില്ല. രാവിലെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കും. തമിഴ് സൂപ്പര്‍താരം കമല്‍ഹാസനടക്കം നിരവധിപേർ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു.

ഔദ്യോഗിക രേഖകള്‍ പ്രകാരം മാര്‍ച്ച് 21നാണ് അദ്ദേഹത്തിന്‍റെ ജന്മദിനം. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് തലേദിവസം തന്‍റെ യഥാര്‍ഥ ജന്മദിനം മേയ് 24നാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തുകയായിരുന്നു.

മുണ്ടയില്‍ കോരന്‍ - കല്യാണി ദമ്പതികളുടെ മകനായി 1945 മേയ് 24ന് കണ്ണൂരിലെ പിണറായിയിലാണ് അദ്ദേഹത്തിന്‍റെ ജനനം. ബ്രണ്ണന്‍ കോളജില്‍ ബിരുദ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ കെഎസ്എഫിന്‍റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1964 ല്‍ സിപിഎം രൂപം കൊണ്ട വര്‍ഷമാണ് അദ്ദേഹം പാര്‍ട്ടി അംഗമാകുന്നത്.

1970ലെ നിയമസഭ തെരഞ്ഞെടുപ്പില്‍, 26-മത്തെ വയസില്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നും അദ്ദേഹം നിയമസഭയിലെത്തി. അടിയന്തരാവസ്ഥക്കാലത്ത് 18മാസം കണ്ണൂര്‍ സെന്‍ട്രല്‍ജയിലിലടക്കപ്പെട്ടു.1991 ല്‍ വീണ്ടും കൂത്തുപറമ്പില്‍ നിന്നും 96-ല്‍ പയ്യന്നൂരില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

2016ലും 2021 ലും ധര്‍മ്മടം മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തി. 2016 തൊട്ട് കേരളത്തിന്‍റെ മുഖ്യമന്ത്രി. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് ശനിയാഴ്ച എട്ട് വര്‍ഷം പൂര്‍ത്തിയാവും.