മാസപ്പടിക്കേസ്: ഇഡി സമന്‍സ് ചോദ്യംചെയ്തുള്ള സിഎംആര്‍എല്‍ ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ
മാസപ്പടിക്കേസ്: ഇഡി സമന്‍സ് ചോദ്യംചെയ്തുള്ള സിഎംആര്‍എല്‍ ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ
Wednesday, May 22, 2024 8:29 AM IST
കൊച്ചി: എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ സമന്‍സ് ചോദ്യംചെയ്ത് സിഎംആര്‍എല്‍ എംഡി എസ്.എന്‍. ശശിധരന്‍ കര്‍ത്തയും ഉദ്യോഗസ്ഥരും നല്‍കിയ ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും. ഇഡിയുടെ രണ്ടാം സമന്‍സ് ചോദ്യം ചെയ്ത് ശശിധരന്‍ കര്‍ത്തയും 24 മണിക്കൂറിലധികം തടഞ്ഞുവെച്ചത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മൂന്ന് ഉദ്യോഗസ്ഥരും കോടതിയെ സമീപിക്കുകയായിരുന്നു.

ഇഡിയുടെ ചോദ്യംചെയ്യലില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ശശിധരന്‍റെ ആവശ്യം. സീനിയര്‍ ഓഫീസര്‍ അഞ്ജു എം. കുരുവിളയെ രാത്രി മുഴുവന്‍ തടഞ്ഞുവെച്ചത് നിയമ വിരുദ്ധമാണെന്നും സിഎംആര്‍എല്‍ വാദിക്കുന്നു.

അതേ സമയം, ശശിധരന്‍ കര്‍ത്തയെ ചോദ്യം ചെയ്തതിന്‍റെ വിശദാംശങ്ങള്‍ ഇഡി ഇന്ന് കോടതിയില്‍ ഹജരാക്കും. അഞ്ജുവിനെ രാത്രി തടഞ്ഞുവെച്ച് ചോദ്യം ചെയ്തതിലും വിശദീകരണം നല്‍കിയേക്കും.

സിഎംആര്‍എല്ലും എക്സാലോജിക് കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. എക്സാലോജിക്കിന് സിഎംആര്‍എല്ലില്‍ നിന്ന് 1.72 കോടി ലഭിച്ചു എന്ന കണ്ടെത്തലാണ് കേസിന്‍റെ തുടക്കം. ഐടി സേവനങ്ങളുടെ പ്രതിഫലം എന്ന നിലയിലാണ് ഈ പണം നല്‍കിയത് എന്നാണു വാദം.

എന്നാല്‍ ഇല്ലാത്ത സേവനത്തിന്‍റെ പേരിലാണ് പണം നല്‍കിയത് എന്ന പരാതികളെ തുടര്‍ന്ന് കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിന്‍റെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം ആരംഭിച്ചിരുന്നു. പിന്നാലെ ഇഡിയും കേസില്‍ അന്വേഷണം ആരംഭിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<