കോല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മുന്‍ ഹൈക്കോടതി ജഡ്ജിയും ബിജെപി സ്ഥാനാര്‍ഥിയുമായ അഭിജിത്ത് ഗംഗോപാധ്യക്കെതിരേ നടപടി. ഗംഗോപാധ്യക്ക് 24 മണിക്കൂര്‍ സമയത്തേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തി.

ഇന്ന് വൈകിട്ട് അഞ്ച് മുതല്‍ 24 മണിക്കൂര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം. ഇനി ഏതെങ്കിലും തരത്തിലുള്ള വീഴ്ച ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനമായ നടപടിയെടുക്കുമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി.

മേയ് 15ന് ഹാല്‍ദിയയില്‍ നടന്ന പൊതുയോഗത്തില്‍വച്ച് ഗംഗോപാധ്യ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. 10 ലക്ഷം രൂപ ആണോ മമതയുടെ വിലയെന്നായിരുന്നു പരാമര്‍ശം. തൃണമൂല്‍ കോണ്‍ഗ്രസ് ഇതിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയായിരുന്നു.

ബംഗാളിലെ തംലൂക്ക് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് ഗംഗോപാധ്യ. കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയായിരുന്ന ഗംഗോപാധ്യ സ്ഥാനം രാജിവച്ച ശേഷമാണ് അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നത്.