പ്രധാനമന്ത്രി ഇന്ന് കാശിയിൽ 25,000 സ്ത്രീകളുമായി സംവദിക്കും
പ്രധാനമന്ത്രി ഇന്ന് കാശിയിൽ 25,000 സ്ത്രീകളുമായി സംവദിക്കും
Tuesday, May 21, 2024 7:19 AM IST
ലക്നോ: കാശിയിലെ സമ്പൂർണാനന്ദ സംസ്‌കൃത സർവകലാശാല ഗ്രൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 25,000 സ്ത്രീകളുമായി സംവദിക്കും. പ്രയാഗ്‌രാജിൽ തിരഞ്ഞെടുപ്പ് റാലിയിലും അദ്ദേഹം പ്രസംഗിക്കും.

വാരാണസി ലോക്‌സഭ മണ്ഡലത്തിൽ 1,909 ബൂത്തുകളുണ്ടെന്നും ഓരോ ബൂത്തിൽ നിന്നും 10 സ്ത്രീകളെ പ്രധാനമന്ത്രി മോദിയുടെ സംവദത്തിനായി ക്ഷണിച്ചിട്ടുണ്ടെന്നും കാശി മേഖല ബിജെപി വക്താവ് നവരതൻ രതി പറഞ്ഞു. പരിപാടിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും അദ്ദേഹം അറിയിച്ചു.

വൈകുന്നേരം നാലിന് ആരംഭിക്കുന്ന പരിപാടിയിലേക്ക് ഡോക്ടർമാർ, എഞ്ചിനീയർമാർ, അഭിഭാഷകർ, പ്രൊഫസർമാർ, ചാർട്ടേഡ് അക്കൗണ്ടന്‍റുമാർ, അധ്യാപകർ എന്നിവരെയും ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെയ് 13 ന് അദ്ദേഹത്തിന്‍റെ കാശി റോഡ് ഷോയിൽ ഞങ്ങൾ ആവേശത്തോടെ പങ്കെടുത്തത് പ്രധാനമന്ത്രിയെ വളരെയധികം സന്തോഷിപ്പിച്ചു. അതിനാലാണ് അദ്ദേഹം ഞങ്ങളുമായി സന്തോഷം പങ്കിടാൻ വീണ്ടും ഇവിടെ വരുന്നതെന്ന് ബിജെപിയുടെ സംസ്ഥാന യൂണിറ്റ് സെക്രട്ടറിയും മഹിളാ മോർച്ച ഇൻചാർജുമായ അർച്ചന മിശ്ര പറഞ്ഞു.

ചൊവ്വാഴ്ച നടക്കുന്ന പരിപാടിയിലേക്ക് സ്ത്രീകളെ ക്ഷണിക്കാൻ ബിജെപിയുടെ വനിതാ വിഭാഗം അംഗങ്ങൾ വാരണാസിയിൽ വീടുവീടാന്തരം കയറിയിറങ്ങിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

മേയ് 22ന് ഗവൺമെന്‍റ് പോളിടെക്‌നിക് ഗ്രൗണ്ടിൽ നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി സംസാരിക്കുമെന്ന് ബസ്തി പോലീസ് സൂപ്രണ്ട് ഗോപാൽ കൃഷ്ണ ചൗധരി അറിയിച്ചു. എസ്‌പിജി സുരക്ഷാ അംഗങ്ങൾ ഇതിനകം ബസ്തിയിലെത്തി റാലി വേദി പരിശോധിച്ചിട്ടുണ്ടെന്നും സമീപ പ്രദേശങ്ങളിൽ ഫ്ലയിംഗ് സോൺ പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷാ കാരണങ്ങളാൽ മേയ് 20 മുതൽ മേയ് 22 വരെ ഈ മേഖലയിൽ ഡ്രോണുകളോ ബലൂണുകളോ പറക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി അനുപ്രിയ പട്ടേൽ എന്നിവരും പ്രധാനമന്ത്രി മോദിക്കൊപ്പം വേദി പങ്കിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<