തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഡ് പുനര്‍നിര്‍ണയത്തിന് മന്ത്രിസഭയുടെ അംഗീകാരം. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കും. വാര്‍ഡ് വിഭജനത്തിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധ്യക്ഷനായി കമ്മീഷന്‍ രൂപീകരിക്കും. രാവിലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് തീരുമാനം കൈക്കൊണ്ടത്.

ജനസംഖ്യാനുപാതികമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് വീതം കൂട്ടാനാണ് തീരുമാനം. 2011 ലെ സെന്‍സസ് അനുസരിച്ച് ഉള്ള പുനര്‍ നിര്‍ണയമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ചെറിയ പഞ്ചായത്തുകളില്‍ പതിമൂന്നും വലിയതില്‍ ഇരുപത്തിമൂന്നും വാര്‍ഡുകളാണ് നിലവിലുള്ളത്. ഭേദഗതിയോടെ ഇത് പതിനാലും ഇരുപത്തിനാലും ആയി മാറും.

ഇതോടെ 941 ഗ്രാമ പഞ്ചായത്തുകളിലായി 1,200 വാര്‍ഡുകള്‍ വര്‍ധിക്കും. കൊച്ചി കോര്‍പ്പറേഷനില്‍ രണ്ട് വാര്‍ഡും തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകളില്‍ ഓരോ വാര്‍ഡും വര്‍ധിക്കും. ബ്ലോക്ക് പഞ്ചായത്തില്‍ 157 ജില്ലാ പഞ്ചായത്തില്‍ 15 ഡിവിഷണലുകളും കൂടും.

പുതിയ വാര്‍ഡ് വിഭജനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും അടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. എന്നാല്‍ വാര്‍ഡ് വിഭജനത്തിനെതിരേ പ്രതിപക്ഷം രംഗത്തെത്തി. രാഷ്ട്രീയ ലക്ഷ്യത്തിനായി കൂടിയാലോചനകള്‍ ഇല്ലാതെ കൈക്കൊണ്ട തീരുമാനമാണിതെന്ന് അവര്‍ വിമര്‍ശിച്ചു.