തി­രു­വ­ന­ന്ത­പുരം: സോ­ളാര്‍ സമ­രം ഒ­ത്തു­തീര്‍­പ്പാ­ക്കി­യ­താ­ണെന്ന മു­തിര്‍­ന്ന മാ­ധ്യ­മ­പ്ര­വര്‍­ത്ത­കന്‍ ജോണ്‍ മു­ണ്ട­ക്ക­യ­ത്തി­ന്‍റെ വെ­ളി­പ്പെ­ടു­ത്ത­ലില്‍ പ്ര­തി­ക­ര­ണ­വു­മാ­യി ചെ­റി­യാന്‍ ഫി­ലി­ഫ്. സോളാര്‍ സമരം തുടങ്ങും മുമ്പ് തന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തുടങ്ങിയെ­ന്ന് അ­ദ്ദേ­ഹം പ­റഞ്ഞു.

ഒ­രു സ്വ­കാ­ര്യ ചാ­ന­ലി­ന് നല്‍കി­യ അ­ഭി­മു­ഖ­ത്തില്‍ സം­സാ­രി­ക്കു­ക­യാ­യി­രുന്നു ചെ­റി­യാന്‍ ഫി­ലി­ഫ്. 2013 ഓ­ഗ­സ്റ്റ് 12നാ­ണ് സമ­രം തു­ട­ങ്ങി­യത്. എ­ന്നാല്‍ 11ന് തന്നെ ബ്രിട്ടാസിനൊപ്പം താന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കണ്ട് ചര്‍ച്ച ന­ട­ത്തി­യെ­ന്ന് അ­ദ്ദേ­ഹം പ­റഞ്ഞു.

സര്‍ക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളും സമരക്കാരുടെ പ്രശ്‌നങ്ങളും തങ്ങള്‍ മൂവരും സംസാരിച്ചു. പിന്നീട് തിരുവഞ്ചൂരിനോടും ഉമ്മന്‍ ചാണ്ടിയോടും സംസാരിച്ചു. എന്നാല്‍ ആ ചര്‍ച്ചയുടെ വിവരങ്ങള്‍ സിപിഎം നേതൃത്വവുമായി ബ്രിട്ടാസ് സംസാരിച്ചത് അടുത്ത ദിവസം സമരം തുടങ്ങിയ ശേ­ഷ­മാണ്.

മൂന്നാം ദി­വ­സം അ­വ­സാ­നി­പ്പി­ക്ക­ണ­മെന്ന ഉ­ദ്ദേശ്യത്തോടെയല്ല എല്‍ഡിഎഫ് സമരം തുടങ്ങിയത്. എന്നാല്‍ ഏതെങ്കിലും ഘട്ടത്തില്‍ സമരം അവസാനിപ്പിക്കണമെന്ന ഉദ്ദേശ്യമുണ്ടായിരുന്നു. അതിന്‍റെ ഭാഗമായാണ് ചര്‍ച്ചകള്‍ നടന്നതെ­ന്നും അ­ദ്ദേ­ഹം കൂ­ട്ടി­ച്ചേര്‍ത്തു.