തൃശൂർ: മെഡിക്കൽ കോളജിൽ മരിച്ചയാളുടെ മൃതദേഹവുമായെത്തിയ ബന്ധുക്കളും ജീവനക്കാരും തമ്മിൽ തർക്കം. ഉച്ചയ്ക്ക് രണ്ടിനു ശേഷമെത്തിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാൻ സാധിക്കില്ലെന്ന ജീവനക്കാരുടെ നിലപാടാണ് തർക്കത്തിനിടയാക്കിയത്.

രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് നാലുവരെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഡോക്ടര്‍മാര്‍ തയാറാണ്. എന്നാൽ ഡ്യൂട്ടി സമയം കഴിഞ്ഞുള്ള സേവനം സാധ്യമല്ലെന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സഹായിക്കുന്ന ജീവനക്കാരുടെ നിലപാട്.

ഡോക്ടര്‍മാരുടെ നിര്‍ദേശം പാലിക്കാന്‍ തയാറല്ലെന്ന് ജീവനക്കാർ അറിയിച്ചതോടെയാണ് മൃതദേഹവുമായെത്തിയ ബന്ധുക്കളും ജീവനക്കാരും തമ്മിൽ തർക്കമുണ്ടായത്.