തൃശൂർ: പൂരങ്ങളുടെ പൂരമെന്ന് പേരുകേട്ട തൃശൂർ പൂരത്തിന് കൊടിയേറി. 19നാണ് വിശ്വപ്രസിദ്ധമായ തൃശൂർ പൂരം. 17ന് രാത്രി ഏഴിന് സാംപിള്‍ വെടിക്കെട്ട്. ആന എഴുന്നള്ളിപ്പ് സംബന്ധിച്ച പ്രതിസന്ധികൾക്കിടയിലും പൂരാവേശം തൃശൂരിൽ അലയടിച്ചു തുടങ്ങി.

പൂരത്തിന്‍റെ പ്രധാന പങ്കാളികളായ തിരുവന്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും കൊടിയേറി. പാറമേക്കാവ് ക്ഷേത്രത്തില്‍ പകൽ 11.20നും 12.15നും ഇടയിലായിരുന്നു കൊടിയേറ്റ്. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11നും 11.30നും ഇടയിലായിരുന്നു കൊടിയേറ്റ്.

ചെറുപൂരങ്ങളെത്തുന്ന എട്ടു ഘടകക്ഷേത്രങ്ങളിൽ രാവിലെയും രാത്രിയുമായി പൂരം കൊടിയേറും.