ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ടിലൂടെ സിപിഎം പണം വാങ്ങിയിട്ടില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാല്‍ കമ്പനികളില്‍ നിന്നും സംഭാവന സ്വീകരിച്ചിട്ടുണ്ട്. നിയമപരമായി സംഭാവന സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.

ഇലക്ടറല്‍ ബോണ്ടില്‍ ഉള്‍പ്പെട്ട വിവാദ ഫാര്‍മ കമ്പനികളില്‍ നിന്ന് സിപിഎം പണം വാങ്ങിയെന്ന ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിന്‍റെ ആരോപണത്തിന് മറുപടിയായിട്ടാണ് യെച്ചൂരി ഇക്കാര്യം വ്യകതമാക്കിയത്. സിപിഎം സംഭാവന സ്വീകരിച്ചതെല്ലാം സുതാര്യമായിട്ടാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് സംഭാവന കിട്ടിയ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു.

നേരത്തെ, ഫാര്‍മ കമ്പനികളായ മേഘാ എൻജീനിയറിംഗ്, നവയുഗ എൻജീനിയറിംഗ് എന്നിവയില്‍ നിന്ന് സിപിഎം പണം കൈപ്പറ്റിയതായി ഷിബു ബേബി ജോണ്‍ ആരോപിച്ചിരുന്നു. കൂടാതെ കിറ്റക്‌സില്‍ നിന്നും യൂണിടെക്കില്‍ നിന്നും അടക്കം പണം വാങ്ങിയയെന്നും അദ്ദേഹം ഉന്നയിച്ചിരുന്നു. വിവാദ കമ്പനികളില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് പറയുന്ന സിപിഎമ്മിന്‍റേത് ഇരട്ടത്താപ്പാണെന്നും ബേബി ജോൺ ആരോപിച്ചിരുന്നു.