സെര്‍വര്‍ തകരാര്‍: റേഷന്‍ മസ്റ്ററിംഗ് മുടങ്ങി; ഉടൻ‌ പരിഹരിക്കുമെന്ന് മന്ത്രി
സെര്‍വര്‍ തകരാര്‍: റേഷന്‍ മസ്റ്ററിംഗ് മുടങ്ങി; ഉടൻ‌ പരിഹരിക്കുമെന്ന് മന്ത്രി
Friday, March 15, 2024 11:06 AM IST
തിരുവനന്തപുരം: സെര്‍വര്‍ തകരാർ മൂലം സംസ്ഥാനത്തെ റേഷൻ മസ്റ്ററിംഗ് താത്കാലികമായി നിർത്തിവയ്ക്കുന്നതായി മന്ത്രി ജി.ആർ. അനിൽ. പ്രശ്നം പരിഹരിക്കാൻ സാങ്കേതിക വിദഗ്ധരുടെ സഹായം തേടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ബയോമെട്രിക് ഒതെന്‍റിഫിക്കേഷൻ നടക്കാത്തതിനാണ് മസ്റ്ററിംഗിൽ തടസം നേരിട്ടത്. നിലവിലെ സെർവർ മാറ്റാതെ പ്രശ്‌നം പരിഹരിക്കാനാവില്ലെന്ന് റേഷൻ വ്യാപാരികൾ അറിയിച്ചു. നൂറുകണക്കിന് ആളുകളാണ് മസ്റ്ററിംഗ് നടത്താൻ റേഷൻകടകളിൽ രാവിലെ എത്തിയത്.

മുന്‍ഗണനാ ക്രമത്തിലുള്ള മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ന് മസ്റ്ററിംഗ് നടത്താനുള്ള ക്രമീകരണം ഒരുക്കാൻ മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. പിങ്ക്‌ കാര്‍ഡ് ഉള്ളവര്‍ക്ക് ശനിയാഴ്ച മുതൽ മസ്റ്ററിംഗ് നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കും. ആവശ്യമെങ്കില്‍ മസ്റ്ററിംഗ് നടത്താന്‍ കൂടുതല്‍ സമയം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

റേഷൻ വിതരണം മുടങ്ങുന്ന സാഹചര്യം ഉണ്ടാവില്ല. മസ്റ്ററിംഗും അരിവിതരണവും ഒരുമിച്ചു നടന്നാൽ സെർവർ തകരാർ സംഭവിക്കുമെന്നും അരിവിതരണം മൂന്നുദിവസം നിർത്തിവച്ച് മസ്റ്ററിംഗ് നടത്താൻ ആവശ്യപ്പെട്ടെങ്കിലും ചിലർ നിർദേശം പാലിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കേന്ദ്രസർക്കാർ നിർദേശ പ്രകാരമാണ് എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) റേഷൻ കാർഡ് അംഗങ്ങളുടെ e-KYC മസ്റ്ററിംഗ് 15, 16, 17 തീയതികളിൽ നടത്തുന്നത്. രാവിലെ എട്ടു മുതൽ വൈകുന്നേരം ഏഴുവരെയാണ് റേഷൻ കടകൾക്ക് സമീപമുള്ള അങ്കണവാടികൾ, ഗ്രന്ഥശാലകൾ, സാസ്‌കാരിക കേന്ദ്രങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ മുൻഗണനാ കാർഡ് അംഗങ്ങളും റേഷൻകാർഡും ആധാർ കാർഡുമായാണ് മസ്റ്ററിംഗിന് എത്തേണ്ടത്.

സ്ഥലസൗകര്യമുള്ള റേഷൻകടകളിൽ അവിടെത്തന്നെ മസ്റ്ററിംഗ് നടത്തും. മഞ്ഞ, പിങ്ക് കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളും മസ്റ്ററിംഗ് നടത്തണം. e-KYC അപ്‌ഡേഷൻ സമയബന്ധിതമായി പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ ഭക്ഷ്യധാന്യങ്ങളുടെ വിതരണം, സബ്സിഡി ക്ലയിം എന്നിവയെ ദോഷകരമായി ബാധിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<