പൗരത്വ പ്രക്ഷോഭം: 629 കേസുകൾ പിൻവലിച്ചെന്ന് മുഖ്യമന്ത്രി
പൗരത്വ പ്രക്ഷോഭം: 629 കേസുകൾ  പിൻവലിച്ചെന്ന് മുഖ്യമന്ത്രി
Friday, March 15, 2024 7:46 PM IST
തിരുവനന്തപുരം: പൗരത്വ നിയമ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഭൂരിഭാഗവും പിൻവലിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 835 കേസുകളിൽ രജിസ്റ്റർ ചെയ്തതിൽ 629 കേസുകൾ ഇതിനോടകം പിൻവലിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ കോടതിയുടെ പരിഗണനയിൽ 206 കേസുകളാണ്. അതിൽ 86 എണ്ണത്തിൽ സർക്കാർ പിൻവലിക്കാനുള്ള സമ്മതം നൽകി. ഇനി ഇതിന്മേൽ തീരുമാനമെടുക്കേണ്ടത് ബന്ധപ്പെട്ട കോടതികളാണ്. അന്വേഷണഘട്ടത്തിലുള്ളത് ഒരു കേസുമാത്രമാണ്.


കേസു തീർപ്പാക്കാൻ സർക്കാരിൽ അപേക്ഷ നൽകണം. അങ്ങനെ അപേക്ഷ നൽകാത്തതും ഗുരുതര സ്വഭാവമുള്ളതുമായ കേസുകൾമാത്രമേ തുടരുന്നുള്ളൂ. അപേക്ഷ നൽകുന്ന മുറയ്ക്ക് കേസുകൾ പിൻവലിക്കുന്നുണ്ടെന്നും കേസുകൾ പിൻവലിക്കുക എന്നത് നേരത്തെ തന്നെ എടുത്തിട്ടുള്ള നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Related News
<