നയപ്രസംഗം വായിക്കാൻ ഗവർണർക്ക് സമയമില്ല: റോഡിൽ കുത്തിയിരിക്കാൻ സമയമുണ്ടെന്ന് മുഖ്യമന്ത്രി
നയപ്രസംഗം വായിക്കാൻ ഗവർണർക്ക് സമയമില്ല:  റോഡിൽ കുത്തിയിരിക്കാൻ സമയമുണ്ടെന്ന് മുഖ്യമന്ത്രി
Saturday, January 27, 2024 7:18 PM IST
തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അധികാര സ്ഥാനത്തിരിക്കുന്നവർക്ക് നേരെ വ്യത്യസ്ഥ പ്രതിഷേധങ്ങളുണ്ടാകുമെന്നും പ്രതിഷേധം നടക്കുന്ന സ്ഥലത്ത് ഗവർണർക്ക് ഇറങ്ങേണ്ട കാര്യമില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടോയെന്ന് ഗവർണർ പരിശോധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജൻ തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.

പോലീസിന്‍റെ ജോലി പോലീസ് ചെയ്യുമെന്നും നയപ്രസംഗം വായിക്കാൻ സമയമില്ലാത്ത ഗവർണർ ഒന്നര മണിക്കൂർ റോഡിൽ കുത്തിയിരിക്കാൻ സമയമുണ്ടെന്നും മുഖ്യമന്ത്രി പരിഹസിച്ചു.സിആർപിഎഫ് ഗവർണറുടെ സുരക്ഷ ഏറ്റെടുത്തതിനെയും മുഖ്യമന്തി പരിഹസിച്ചു. സിആർപിഎഫിനു കേസെടുക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു.


കേരളത്തിൽ ഇപ്പോൾ തന്നെ ചിലർക്ക് കേന്ദ്രസുരക്ഷയുണ്ട്. കൊടുങ്ങല്ലൂരിലെ സുന്ദരൻ ഗോവിന്ദൻ, ആലുവയിലെ സുജിത്ത്, ആലങ്ങാട്ടെ സുധി, ആലുവയിലെ രാമചന്ദ്രൻ, കൊടുങ്ങല്ലൂരിലെ സജീവൻ, ഇവരെല്ലാം ആർഎസ്എസ് പ്രവർത്തകരാണെന്നും ആ പട്ടികയിലേക്ക് ഗവർണറും എത്തിയെന്നും എഫ്ഐആർ ഇടാൻ കുത്തിയിരിക്കണോയെന്നും ഗവർണറുടെ സ്ഥാനം ഭരണഘടനയ്ക്കു മുകളിലല്ലെന്നും പ്രതിപക്ഷത്തിനും ഗവർണർക്കും ഒരേ സ്വരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Related News
<