സെഞ്ചുറിയോടെ മുഷീർ, രഹാനെയ്ക്കും ശ്രേയസിനും അർധസെഞ്ചുറി; മുംബൈയ്ക്ക് കൂറ്റൻ ലീഡ്
സെഞ്ചുറിയോടെ മുഷീർ, രഹാനെയ്ക്കും ശ്രേയസിനും അർധസെഞ്ചുറി; മുംബൈയ്ക്ക് കൂറ്റൻ ലീഡ്
Tuesday, March 12, 2024 2:46 PM IST
വാങ്കഡെ: രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരെ മുംബൈയ്ക്ക് പടുകൂറ്റൻ ലീഡ്. മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സെന്ന ശക്തമായ നിലയിലാണ്.

മുഷീർ ഖാന്‍റെ സെഞ്ചുറിയും നായകൻ അജിങ്ക്യ രഹാനെയുടെയും ശ്രേയസ് അയ്യരുടെയും അർധസെഞ്ചുറിയുമാണ് മുംബൈക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 130 റണ്‍സുമായി മുഷീര്‍ ഖാനും രണ്ട് റണ്‍സുമായി ഹാര്‍ദിക് തമോറെയുമാണ് ക്രീസില്‍. ആറ് വിക്കറ്റ് ശേഷിക്കെ മുംബൈക്കിപ്പോള്‍ 459 റണ്‍സിന്‍റെ ആകെ ലീഡുണ്ട്. സ്കോർബോർഡ്: മുംബൈ- 224, നാലിന് 340, വിദർഭ- 105

രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ മുംബൈക്ക് സ്കോര്‍ 164ല്‍ നില്‍ക്കെ അജിങ്ക്യ രഹാനെയുടെ (73) വിക്കറ്റ് നഷ്ടമായി. അഞ്ചുഫോറുകളും ഒരു സിക്സറുമുൾപ്പെടുന്നതായിരുന്നു നായകന്‍റെ ഇന്നിംഗ്സ്.


പിന്നാലെ ബാറ്റിംഗിനിറങ്ങിയ ശ്രേയസ് അയ്യര്‍ ഫോമിലേക്കുയർന്നതോടെ പന്ത് തലങ്ങും വിലങ്ങും ബൗണ്ടറികടന്നു. 111 പന്തിൽ പത്തു ബൗണ്ടറികളും മൂന്നു സിക്സറുമുൾപ്പെടെ 95 റൺസെടുത്ത ശ്രേയസിനെ സെഞ്ചുറിക്കരികെ ആദിത്യ താക്കറെ പുറത്താക്കി.

ഈസമയം ഒരറ്റത്ത് നങ്കൂരമിട്ട മുഷീര്‍ ഖാന്‍ തന്‍റെ രണ്ടാം ഫസ്റ്റ്ക്ലാസ് സെഞ്ചുറി കണ്ടെത്തി. 311 പന്തിൽ പത്ത് ബൗണ്ടറികൾ ഉൾപ്പെടെ 134 റൺ‌സുമായി നില്ക്കുന്ന മുഷീർഖാനാണ് മുംബൈ നിരയിലെ ടോപ് സ്കോറർ. വിദർഭയ്ക്കു വേണ്ടി ഹർഷ് ദുബെ രണ്ടും ആദിത്യ താക്കറെ, യഷ് ഠാക്കൂർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<