വിദർഭയ്ക്ക് കൂട്ടത്തകർച്ച, 105ന് പുറത്ത്; ലീഡ് പിടിച്ച് മുംബൈ
വിദർഭയ്ക്ക് കൂട്ടത്തകർച്ച, 105ന് പുറത്ത്; ലീഡ് പിടിച്ച് മുംബൈ
Monday, March 11, 2024 2:25 PM IST
മുംബൈ: രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരെ മുംബൈയ്ക്ക് 119 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. മുംബൈയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 224 റൺസ് പിന്തുടർന്ന വിദര്‍ഭ 105 റൺസിനു പുറത്തായി.

27 റൺസെടുത്ത യഷ് റാത്തോഡാണ് വിദർഭയുടെ ടോപ് സ്കോറർ. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ധവാല്‍ കുല്‍ക്കര്‍ണി, ഷംസ് മുലാനി, തനുഷ് കോട്യാന്‍ എന്നിവരാണ് വിദര്‍ഭയെ തകര്‍ത്തത്.

മൂന്നിന് 31 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച വിദർഭയ്ക്ക് 15 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ നാലാം വിക്കറ്റ് നഷ്ടമായി. 23 റൺസെടുത്ത അഥര്‍വ ടൈഡെയെ ധവാൽ കുൽക്കർണിയാണ് പുറത്താക്കിയത്. തുടർന്ന് ക്രീസിൽ ഒന്നിച്ച ആദിത്യ താക്കറെയും യഷ് റാത്തോഡും ചേർന്ന് പിടിച്ചുനില്ക്കാൻ ശ്രമിച്ചു. ഇരുവരും ചേർന്ന് 40 റൺസ് കൂട്ടിച്ചേർത്തു.

എന്നാൽ സ്കോർ 79 റൺസിൽ നില്ക്കെ ആദിത്യ താക്കറെയെ (19) പുറത്താക്കി ഷംസ് മുലാനി വരവറിയിച്ചു. പിന്നാലെയെത്തിയ നായകൻ‌ അക്ഷയ് വഡ്കറിനെയും (അഞ്ച്) ഹർഷ് ദുബെയെയും (ഒന്ന്) പുറത്താക്കി മുലാനി വീണ്ടും വിദർഭയെ ഞെട്ടിച്ചു.


തുടർന്ന് ക്രീസിൽ ഒന്നിച്ച യഷ് ഠാക്കൂറും (16) റാത്തോഡും ചേർന്ന് സ്കോർ നൂറുകടത്തി. 27 റൺസെടുത്ത റാത്തോഡിനെ ബൗൾഡാക്കിയ തനുഷ് കോട്യാൻ‌ പിന്നാലെ യഷ് ഠാക്കൂറിനെയും ഉമേഷ് യാദവിനെയും (രണ്ട്) വീഴ്ത്തി വിദർഭയുടെ തകർച്ച പൂർത്തിയാക്കി.

രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച മുംബൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 42 റൺസെന്ന നിലയിലാണ്. പൃഥ്വി ഷാ (11), ഭൂപെൻ ലാൽവാനി (18) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. അഞ്ചു റൺസുമായി മുഷീര്‍ ഖാനും ഏഴുറൺസുമായി നായകൻ അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<