മികച്ച തുടക്കം, പിന്നാലെ കറക്കിവീഴ്ത്തി കുൽദീപ്; ഇംഗ്ലണ്ടിന് എട്ടുവിക്കറ്റുകള്‍ നഷ്ടം
മികച്ച തുടക്കം, പിന്നാലെ കറക്കിവീഴ്ത്തി കുൽദീപ്; ഇംഗ്ലണ്ടിന് എട്ടുവിക്കറ്റുകള്‍ നഷ്ടം
Thursday, March 7, 2024 6:16 PM IST
ധരംശാല: ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിന്‍റെ ഒന്നാമിന്നിംഗ്സിൽ ഇംഗ്ലണ്ടിനു അപ്രതീക്ഷിത ബാറ്റിംഗ് തകർച്ച. ഒടുവിൽ വിവരം ലഭിക്കുമ്പോൾ എട്ടുവിക്കറ്റ് നഷ്ടത്തിൽ 184 റൺസെന്ന നിലയിലാണ് സന്ദർശകർ. രണ്ടു റണ്‍സുമായി ബെൻ ഫോക്സും റണ്ണൊന്നുമെടുക്കാതെ ഷോയിബ് ബഷീറുമാണ് ക്രീസില്‍.

ബെൻ ഡക്കറ്റ് (27), സാക്ക് ക്രോളി (79), ഒല്ലി പോപ്പ് (11), ജോ റൂട്ട് (26), ജോണി ബെയർസ്റ്റോ (29), ബെൻ സ്റ്റോക്സ് (പൂജ്യം), ടോം ഹാർട്‌ലി (ആറ്), മാർക്ക് വുഡ് (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിനു നഷ്ടമായത്. അഞ്ചുവിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് ഇംഗ്ലണ്ടിന്‍റെ നടുവൊടിച്ചത്.

ടോസ് നേടി‌ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണർമാരായ ബെൻ ഡക്കറ്റും സാക്ക് ക്രോളിയും ചേർന്ന് മോശമല്ലാത്ത തുടക്കമാണ് നല്കിയത്. ഇരുവരും ചേർന്ന് ആദ്യവിക്കറ്റിൽ 64 റണ്‍സ് ചേര്‍ത്തു.

58 പന്തില്‍ 27 റണ്‍സ് നേടിയ ഡക്കറ്റിനെ പുറത്താക്കി കുൽദീപാണ് ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചത്. ശുഭ്‌മാന്‍ ഗില്ലിന്‍റെ മികച്ച ക്യാച്ചിലാണ് ഡക്കറ്റ് മടങ്ങിയത്. പിന്നാലെയെത്തിയ ഒല്ലി പോപ്പിനെ (11) നിലയുറപ്പിക്കുംമുമ്പേ കുൽദീപ് മടക്കി. ക്രീസ് വിട്ടിറങ്ങി വൻ ഷോട്ടിനു ശ്രമിച്ച താരത്തെ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെല്‍ സ്റ്റംപ് ചെയ്തു പുറത്താക്കുകയായിരുന്നു.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് എന്ന നിലയില്‍ ഉച്ചഭക്ഷണത്തിനു ശേഷം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിനു സ്‌കോര്‍ 137ല്‍ എത്തിയപ്പോള്‍ അര്‍ധ സെഞ്ചുറിയുമായി ഒരറ്റത്ത് പിടിച്ചുനിന്നിരുന്ന സാക്ക് ക്രോളിയെ നഷ്ടമായി. 79 റണ്‍സെടുത്ത ക്രോളിയെ കുല്‍ദീപ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.


പിന്നാലെ ക്രീസിൽ ഒന്നിച്ച ജോണി ബെയർസ്റ്റോയും ജോ റൂട്ടും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുവരും ചേർന്ന് കൂട്ടിച്ചേർത്ത 37 റൺസ് ഇംഗ്ലണ്ടിനെ 150 കടത്തി. എന്നാൽ സ്കോർ 175 റൺസിൽ നില്ക്കെ ബെയർസ്റ്റോയെ വിക്കറ്റിനു പിന്നിൽ ജുറെലിന്‍റെ കൈകളിലെത്തിച്ച് കുൽദീപ് തിരിച്ചെത്തി.

അതുകൊണ്ടും തീർന്നില്ല, പിടിച്ചുനില്ക്കാൻ ശ്രമിച്ച ജോ റൂട്ടിനെ തൊട്ടടുത്ത ഓവറിൽ വിക്കറ്റിനു മുന്നിൽ കുടുക്കി ജഡേജ മത്സരത്തിലെ തന്‍റെ ആദ്യവിക്കറ്റ് നേട്ടം ആഘോഷിച്ചു. പിന്നാലെയെത്തിയ നായകൻ ബെൻ സ്റ്റോക്സിനെ നിലയുറപ്പിക്കുംമുമ്പേ കുൽദീപ് വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെ ഇംഗ്ലണ്ട് ഞെട്ടിത്തരിച്ചു.

ആറിനു 175 റൺസെന്ന നിലയിൽ പ്രതിരോധത്തിലായ ഇംഗ്ലണ്ടിന് അമ്പതാമോവറിൽ വീണ്ടും പ്രഹരമേറ്റു. ആറു റൺസെടുത്ത ഹാർട്‌ലിയെ ദേവ്ദത്ത് പടിക്കലിന്‍റെ കൈകളിലെത്തിച്ച് അശ്വിൻ വരവറിയിച്ചു. പിന്നാലെയെത്തിയ മാർക്ക് വുഡിനെ തൊട്ടടുത്ത പന്തിൽ രോഹിത് ശർമയുടെ കൈയിലെത്തിച്ച അശ്വിൻ വീണ്ടും ഞെട്ടിച്ചതോടെ എട്ടിന് 183 റൺസെന്ന നിലയിലേക്ക് ഇംഗ്ലണ്ട് വീണു.

15 ഓവറിൽ 72 റൺസ് വഴങ്ങിയാണ് കുൽദീപിന്‍റെ അഞ്ചുവിക്കറ്റ് നേട്ടം. അതേസമയം, എട്ടോവറിൽ 31 റൺസ് വഴങ്ങിയാണ് അശ്വിൻ രണ്ടുവിക്കറ്റ് വീഴ്ത്തിയത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<