ഇ­ടുക്കി: കാട്ടാനയു­ടെ ആ­ക്ര­മ­ണ­ത്തില്‍ കൊല്ല­പ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി കോതമംഗലത്ത് നടത്തിയ പ്രതിഷേധം കുടുംബത്തിന്‍റെ അനു­മതി­യോ­ടെ­യ­ല്ലെ­ന്ന ആ­രോ­പ­ണ­വു­മാ­യി സ­ഹോ­ദ­രന്‍ സു­രേഷ്. വിഷയം രാഷ്ട്രീയവത്ക്കരിച്ചതിനോട് യോ­ജി­പ്പി­ല്ലെന്നും അ­ദ്ദേ­ഹം പ്ര­തി­ക­രിച്ചു.

പ്രതിഷേധത്തോട് യോജിപ്പില്ലെന്നും മൃതദേഹം വിട്ടുകി­ട്ട­ണ­മെന്നും കു­ടുംബം ജില്ലാ കലക്ടറോ­ട് ആ­വ­ശ്യ­പ്പെ­ട്ടി­രു­ന്നു. ഇ­തേ തു­ടര്‍­ന്നാ­ണ് പോ­ലീ­സ് ന­ടപ­ടി ഉ­ണ്ടാ­യ­തെന്നും അ­ദ്ദേ­ഹം പ­റഞ്ഞു.

അതേസമയം കോതമംഗലത്തെ പ്രതിഷേധത്തിൽ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്കും എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിനും എതിരേ ജാമ്യമില്ല വകുപ്പുപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

ഐപിസി 143, 147, 353, 454, 149, 297 എന്നീ വകുപ്പുകളാണ് ചുമത്തിയത്. ഔദ്യോഗിക കൃത്യ നിർവഹണത്തിന് തടസം സൃഷ്ടിച്ചതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കേസെടുത്തു. തിങ്കളാഴ്ച രാത്രി ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.