വന്യജീവി ആക്രമണം: കര്‍ഷകര്‍ക്കായി 14 ഇന ശിപാര്‍ശകളുമായി സി.വി. ആനന്ദബോസ്
വന്യജീവി ആക്രമണം: കര്‍ഷകര്‍ക്കായി 14 ഇന ശിപാര്‍ശകളുമായി സി.വി. ആനന്ദബോസ്
Monday, March 4, 2024 11:26 AM IST
കോല്‍ക്കത്ത: കേരളത്തിലും പശ്ചിമ ബംഗാളിലും വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളും മനുഷ്യക്കുരുതിയും തടയുന്നതിന് സഹായകമായ 14 ഇന ശിപാര്‍ശ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ്. വന്യജീവി ആക്രമണം ഏറിവരുന്ന വനമേഖലകളില്‍ അടിയന്തരമായി ക്യാരിയിംഗ് കപ്പാസിറ്റി പഠനം നടത്തണം എന്നതാണ് പ്രധാന ശിപാര്‍ശ.

ഓരോ വനമേഖലയ്ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വന്യജീവികളുടെ എണ്ണത്തിന് പരിധിയുണ്ട്. ഈ പരിധി കവിയുമ്പോഴാണ് മൃഗങ്ങള്‍ നാട്ടിലേയ്ക്ക് ഇറങ്ങുന്നത്. പരിധിക്കപ്പുറമുള്ള മൃഗസമ്പത്തിനെ കാട്ടിനുള്ളില്‍ തന്നെ സുസ്ഥിരമായ രീതിയില്‍ വിന്യസിക്കാനുള്ള മാര്‍ഗങ്ങള്‍ പലതുണ്ട്. അത് എത്രയും വേഗം സ്വീകരിക്കണമെന്ന് അദ്ദേഹം കൈമാറിയ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

മൃഗങ്ങളെ അകറ്റാനുള്ള താല്‍ക്കാലിക മാര്‍ഗം എന്ന നിലയില്‍ സ്‌ട്രോബ് ലൈറ്റുകള്‍ സ്ഥാപിക്കുക, മതിയായ തോതില്‍ വൈദ്യുത വേലികള്‍ സ്ഥാപിക്കുക, മൃഗങ്ങളുടെ, പ്രത്യേകിച്ച് കടുവകളുടെ അക്രമ സ്വഭാവം പരിഗണിച്ച് സംരക്ഷണ മാസ്‌കുകള്‍ ധരിക്കുക, വന്യജീവികളുടെ ഇടനാഴികള്‍ ശാസ്ത്രീയമായ രീതിയില്‍ ഏര്‍പ്പെടുത്തുക.

ജിപിഎസ് മാപ്പിംഗ് കോളറും ജിഐഎസ് സോഫ്ട്‌വെയറും ആവശ്യാനുസരണം ഉപയോഗപ്പെടുത്തുക. വന്യമൃഗങ്ങളുടെ പെരുമാറ്റരീതിയെ കുറിച്ചും അവയില്‍നിന്ന് രക്ഷനേടാനുള്ള മാര്‍ഗങ്ങളെകുറിച്ചും അവബോധം ഉണ്ടാക്കുന്ന രീതിയില്‍ പഠന - പ്രചാരണം നടത്തുക. ആധുനിക സാങ്കേതികവിദ്യ, പ്രത്യേകിച്ച് നിര്‍മിത ബുദ്ധി ഉപയോഗിച്ച് നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമാക്കുക, സംഘര്‍ഷ സാധ്യതയുള്ള വനമേഖലകളില്‍ ഡ്രോണുകള്‍ പോലുള്ള ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് വ്യോമ നിരീക്ഷണം ശക്തമാക്കുക

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരണം സംഭവിച്ചവര്‍ക്കും, വിളകള്‍ നഷ്ടപ്പെട്ടവര്‍ക്കും ഉടനടി സാമ്പത്തിക സഹായമടക്കമുള്ള നഷ്ടപരിഹാരം നല്‍കുക. ഇതിനായി ഒരു റിസ്‌ക് ഫണ്ട് രൂപീകരിക്കുക. വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ജനങ്ങളില്‍ നിന്ന് തെളിവെടുത്ത് മേല്‍ നടപടികള്‍ ശിപാര്‍ശ ചെയ്യാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുക.

പരമ്പരാഗതമായ സംരക്ഷണ രീതികളും സുരക്ഷാ ഉപകരണങ്ങളും പ്രോത്സാഹിപ്പിക്കുക. വനഭൂമി മൃഗങ്ങള്‍ക്ക് അന്യമാവാതെ നോക്കാനും കര്‍ഷകരുടെ വിളകള്‍ വന്യമൃഗങ്ങങ്ങളില്‍ നിന്ന് സംരക്ഷിക്കാനും ഉതകുന്ന രീതിയില്‍ ഭൂവിനിയോഗം ക്രമപ്പെടുത്തുക. അതിനായി ജനപങ്കാളിത്തത്തോടെ ദീര്‍ഘകാല പദ്ധതി തയാറാക്കുക.

സര്‍ക്കാര്‍ പദ്ധതികള്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കുക എന്ന നിലമാറി ജനങ്ങളുടെ പദ്ധതികള്‍ സര്‍ക്കാര്‍ പങ്കാളിത്തത്തോടെ നടപ്പാക്കുക എന്ന ശൈലി സ്വീകരിക്കുക എന്നിവയാണ് വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളും മനുഷ്യക്കുരുതിയും തടയുന്നതിനായി ആനന്ദബോസ് ശിപാര്‍ശ ചെയ്യുന്ന മറ്റ് ഇനങ്ങള്‍.

മനുഷ്യ-വന്യജീവി സംഘര്‍ഷം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ടവരുടെ ഒരു ഉന്നതതല യോഗം അദ്ദേഹം ബംഗാള്‍ രാജ്ഭവനില്‍ വിളിച്ചുചേര്‍ക്കും. കേന്ദ്രത്തിലും ബംഗാളിലും ഉള്ള വിദഗ്ധരും കര്‍ഷകരും ഈ യോഗത്തില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്നുള്ള ക്ഷണിതാക്കളും യോഗത്തിനെത്തും.

സമീപ കാലത്ത്, റബര്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള 20 ഇന ശിപാര്‍ശകളും വന്യമൃഗ സംരക്ഷണ വകുപ്പ് തലവന്‍ കൂടിയായിരുന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ആനന്ദബോസ് കേന്ദ്രത്തിനു സമർപ്പിച്ചിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<