പി.സി.ജോർജിനെ വെട്ടി; പത്തനംതിട്ടയിൽ അനിൽ ആന്‍റണി
പി.സി.ജോർജിനെ വെട്ടി; പത്തനംതിട്ടയിൽ അനിൽ ആന്‍റണി
Saturday, March 2, 2024 6:47 PM IST
ന്യൂഡൽഹി: ബിജെപിയുടെ ആദ്യ സ്ഥാനാർഥി പട്ടിക‍യിൽ പി.സി.ജോർജിനും മകൻ ഷോൺ ജോർജിനും ഇടമില്ല. പത്തനംതിട്ട മണ്ഡലത്തിലേക്ക് ഇരുവരെയും പരിഗണിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ അനിൽ ആന്‍റണി സ്ഥാനാർഥിയായി.

നേരത്തെ അനിൽ ആന്‍റണിയെ എറണാകുളം, കോട്ടയം എന്നിവടങ്ങളിലേക്ക് പരിഗണിക്കുന്നുവെന്നായിരുന്നു റിപ്പോർട്ടുകളുണ്ടായിരുന്നത്. കേരള കോൺഗ്രസുകൾ ഏറ്റുമുട്ടുന്ന കോട്ടയം മണ്ഡലത്തിലേക്ക് ജോർജിനെയോ മകനെയോ പരിഗണിക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ കോട്ടയം ഉൾപ്പെട്ടിട്ടില്ല.

അടുത്തിടെയാണ് ജോർജിന്‍റെ പാർട്ടിയായ കേരള ജനപക്ഷം ബിജെപിയിൽ ലയിച്ചത്. ഡൽഹിയിൽ കേന്ദ്ര നേതാക്കളെ കണ്ട ശേഷം ബിജെപി അംഗത്വം സ്വീകരിച്ച ജോർജും സംഘവും തിരുവനന്തപുരത്ത് നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയിലാണ് ഔദ്യോഗികമായി ബിജെപിയുടെ ഭാഗമായത്.

കോട്ടയത്ത് ഇടത്-വലത് മുന്നണികൾക്കായി കേരള കോൺഗ്രസുകളാണ് നേർക്കുനേർ മത്സരിക്കുന്നത്. ഈ സാഹചര്യത്തിൽ കേരള കോൺഗ്രസ് പശ്ചാത്തലമുള്ള ജോർജിനെ കോട്ടയത്ത് പരീക്ഷിക്കാനാണ് ബിജെപി നോക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<