ഹിമാചലിൽ നാടകീയ നീക്കങ്ങൾ; 15 ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ
ഹിമാചലിൽ നാടകീയ നീക്കങ്ങൾ; 15 ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ
Wednesday, February 28, 2024 12:51 PM IST
ഷിംല: രാജ്യസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ഹിമാചൽ പ്രദേശിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു. ഹിമാചൽ പ്രദേശിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിനിടെ അസാധാരണ നടപടിയുമായി സ്പീക്കർ. 15 ബിജെപി എംഎൽഎമാരെ സ്പീക്കർ സസ്പെൻഡ് ചെയ്തു. പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂർ ഉള്‍പ്പെടെയുള്ള എംഎല്‍എമാരെയാണ് സസ്പെന്‍ഡ് ചെയ്തത്.

നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും സംഘവും ഗവർണറെ കണ്ടതിനു പിന്നാലെയാണ് നടപടി.

ചൊവ്വാഴ്ച വോട്ടെടുപ്പിനിടെ നിയമസഭയില്‍ പ്രതിപക്ഷം ബഹളം വച്ചിരുന്നു. ഇതിന്‍റെ പേരിലാണ് നടപടിയെന്നാണ് വിവരം. ആകെ 25 എംഎല്‍എമാരാണ് ഹിമാചല്‍പ്രദേശില്‍ പ്രതിപക്ഷമായ ബിജെപിക്കുള്ളത്. 15 പേരെ സസ്പെന്‍ഡ് ചെയ്തതോടെ അംഗസംഖ്യ 10 ആയി. വിശ്വാസ വോട്ടെടുപ്പ് നടന്നാൽ 10 പേർക്കു മാത്രമേ ഇനി പങ്കെടുക്കാനാവൂ.

ഇതിനിടെ, കോൺഗ്രസിന് തിരിച്ചടിയായി ഒരു മന്ത്രിയും രാജിവച്ചു. വിക്രമാദിത്യ സിംഗ് ആണ് മന്ത്രി സ്ഥാനം രാജിവച്ചത്. മുൻമുഖ്യമന്ത്രി വീരഭദ്രസിംഗിന്‍റെ മകനായ വിക്രമാദിത്യ സിംഗ് സുഖു സർക്കാരിലെ പൊതുമരാമത്ത് മന്ത്രിയാണ്. മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാൻ അവകാശമില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.

അതേ സമയം,ഷിംലയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം പുരോഗമിക്കുകയാണ്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ കൂറുമാറിയവർക്കെതിരെ നടപടിക്കാണ് സാധ്യത. ആറ് എംഎൽഎമാരെയും അയോഗ്യരാക്കാനും കോൺഗ്രസ് നീക്കം തുടങ്ങി.

രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എംഎൽഎമാർ ക്രോസ് വോട്ട് ചെയ്തതോടെയാണ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖുവിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ബിജെപി ഒരുങ്ങിയത്. 68 അംഗ നിയമസഭയിൽ കോൺഗ്രസ് 40, ബിജെപി 25, സ്വതന്ത്രർ 3 എന്നിങ്ങനെയായിരുന്നു ഇതുവരെയുള്ള കക്ഷിനില. കൂറുമാറ്റത്തോടെ ഇരുപക്ഷത്തും 34 പേർ വീതമായി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<