ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഇനി കണ്ടെത്തേണ്ടത് കാരണഭൂതനെ: രമേശ് ചെന്നിത്തല
ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഇനി കണ്ടെത്തേണ്ടത് കാരണഭൂതനെ: രമേശ് ചെന്നിത്തല
Wednesday, February 28, 2024 12:29 AM IST
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പുതിയ ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിഷ്ഠുരമായ കൊലപാതകത്തെ സിപിഎം എങ്ങനെ ന്യായീകരിക്കുന്നുവെന്ന് ഇന്നലെയും ഇന്നുമായി കോടതിയിലെ വാദങ്ങളിലൂടെ കണ്ടുവെന്ന് ചെന്നിത്തല പറഞ്ഞു.

ഈ കേസിൽ കൂടുതൽ നിയമ യുദ്ധത്തിനു വഴിതെളിക്കും എന്നാണ് വിശ്വാസം. കെ.കെ. രമ ഇതിനു മുകളിലുളള കോടതിയിലേക്ക് പോകുമെന്ന അവരുടെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നു. അതിനവർക്ക് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേസിന്‍റെ കാരണഭൂതനെപ്പറ്റിയാണ് ഇനി അറിയേണ്ടത്. സുപ്രീം കോടതിയിൽ കാരണഭൂതനെപ്പറ്റി വ്യക്തമായ തെളിവുകൾ വരുമെന്നാണ് വിശ്വാസം. ഈ കൊലപാതകത്തിന്‍റെ ഗൂഢാലോചന അന്വേഷിക്കപ്പെടേണ്ടത് തന്നെയാണെന്ന് ചെന്നിത്തല പറഞ്ഞു.

അന്ന് അന്വേഷിക്കപ്പെടാതിരിക്കാൻ കാരണം അക്കാലഘട്ടത്തിലെ ഫോൺ കോളുകൾ സർവീസ് പ്രൊവൈഡേഴ്സ് നൽകാൻ വിസമ്മതിച്ചതാണ്. ഇനിയും അതിനുളള സാധ്യതകൾ തള്ളിക്കളയാനാവില്ല. സർവ്വീസ് പ്രൊവൈഡേഴ്സാണ് ഈ കേസിലെ ഗുഢാലോചന അന്വേഷണത്തിനു തടസമായതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇത്തരം ഒരു കൊലപാതകം നടന്നിട്ട് അതിനെ ഇ.പി. ജയരാജൻ ന്യായീകരിച്ചത് ദൗർഭാഗ്യകരമായിപ്പോയി. എൽഡിഎഫ് കൺവീനർ എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രസ്താവന ഇതിലെ മുഴുവൻ പ്രതികളെയും സംരക്ഷിക്കുന്ന ഉത്തരവാദിത്തമാണ് കാണിക്കുന്നത്. ഈ കേസിൽ യദാർഥ ഗൂഢാലോചന നടത്തിയ കുഞ്ഞനന്തനെ വരെ ഇ.പി. ജയരാജൻ ന്യായീകരിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.

കുഞ്ഞനന്തൻ ശുദ്ധാത്മാവാണെന്നും മാടപ്രാവാണെന്നും പറയുന്നു. നമ്മുടെ നാട്ടിൽ കോടതി ശിക്ഷിച്ച് ജയിലിൽ കിടന്ന ഇതുപോലുള്ള പ്രതികളെ ന്യായീകരിക്കുക വഴി സിപിഎം ഈ കൊലപാതകത്തിലെ അവരുടെ പങ്ക് വ്യക്തമാക്കിയിരിക്കുകയാണ്. ഇന്ന് ഇ.പി. ജയരാജന്‍റെ പത്രസമ്മേളനം കേട്ട ഏതൊരാൾക്കും ഈ കൊലപാതകത്തിന്‍റെ പിന്നിൽ സിപിഎം ആണെന്ന് വ്യക്തമാകും. ഇ.പി പരസ്യമായി പറഞ്ഞ അഭിപ്രായം തന്നെയാണോ എം.വി. ഗോവിന്ദനും ഉള്ളത് എന്നറിയാൻ താൽപര്യമുണ്ട് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<