ബംഗളൂരു: രാജ്യസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ബിജെപി - ജെഡിഎസ് സഖ്യത്തിന് തിരിച്ച‌ടി. നാല് സീറ്റുകളിലേക്ക് മത്സരിച്ച മൂന്ന് കോൺഗ്രസ് സ്ഥാനാർഥികളും വിജ‌യിച്ചു.രണ്ട് സീറ്റിൽ വജയം പ്രതീക്ഷിച്ച ബിജെപി - ജെഡിഎസ് സഖ്യത്തിന് ഒരു സീറ്റിലേ ജയിക്കാനായുള്ളു.

അജയ് മാക്കൻ, സയ്യിദ് നസീർ ഹുസൈൻ, ജി.സി.ചന്ദ്രശേഖർ എന്നീ മൂന്ന് കോൺഗ്രസ് സ്ഥാനാർഥികളും വിജയിച്ചപ്പോൾ ബിജെപി - ജെഡിഎസ് സഖ്യത്തിൽ നാരായൺ ഭണ്ഡാഗെയ്ക്ക് മാത്രമേ വിജയിക്കാനായുള്ളൂ. ജെഡിഎസ് സ്ഥാനാർഥി ഡി.കുപേന്ദ്രറെഡ്ഡി തോറ്റു.

വോട്ടെടുപ്പിൽ രണ്ട് ബിജെപി എംഎൽഎമാർ മറുകണ്ടം ചാടിയതാണ് എൻഡിഎ സഖ്യത്തിന് തിരിച്ചടിയായത്. യശ്വന്ത്പുര എംഎൽഎ എസ്.ടി. സോമശേഖർ കോൺഗ്രസിന് ക്രോസ് വോട്ട് ചെയ്തു.

യെല്ലാപൂർ എംഎൽഎ ശിവറാം ഹെബ്ബാർ വോട്ടെടുപ്പിനെത്തിയതുമില്ല. വിപ്പ് ലംഘനത്തിന് ഈ രണ്ട് എംഎൽഎ മാർക്കുമെതിരെ നടപടി എടുക്കാനൊരുങ്ങുകയാണ് ബിജെപി.