രാ­ജ്യസ­ഭാ സീ­റ്റ് നല്‍­കാ­മെ­ന്ന നിര്‍­ദേ­ശ­മാ­ണ് കോണ്‍­ഗ്ര­സ് മു­ന്നോ­ട്ട് വ­ച്ച­ത്; സ്ഥി­രീ­ക­രി­ച്ച് സു­ധാ­കരന്‍
രാ­ജ്യസ­ഭാ സീ­റ്റ് നല്‍­കാ­മെ­ന്ന നിര്‍­ദേ­ശ­മാ­ണ് കോണ്‍­ഗ്ര­സ് മു­ന്നോ­ട്ട് വ­ച്ച­ത്; സ്ഥി­രീ­ക­രി­ച്ച് സു­ധാ­കരന്‍
Sunday, February 25, 2024 3:28 PM IST
കൊച്ചി: മുസ്‌ലീം ലീ­ഗി­ന് രാ­ജ്യസ­ഭാ സീ­റ്റ് നല്‍­കാ­മെ­ന്ന നിര്‍­ദേ­ശ­മാ­ണ് ഉ­ഭ­യക­ക്ഷി ചര്‍­ച്ച­യില്‍ കോണ്‍­ഗ്ര­സ് മു­ന്നോ­ട്ട് വ­ച്ച­തെ­ന്ന് കെ­പി­സി­സി പ്ര­സി­ഡന്‍റ് കെ.സു­ധാ­കരന്‍. ചര്‍­ച്ച ചെയ്­ത ശേ­ഷം ഇ­ക്കാ­ര്യ­ത്തില്‍ മ­റുപ­ടി നല്‍­കാ­മെ­ന്ന് ലീ­ഗ് അ­റി­യി­ച്ചെന്നും സു­ധാ­ക­രന്‍ പ്ര­തി­ക­രിച്ചു.

ലോ­ക്‌സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പില്‍ ലീ­ഗി­ന് മുന്നാം സീ­റ്റ് വേ­ണ­മെ­ന്ന ആ­വ­ശ്യ­ത്തില്‍ ആലു­വ ഗ­സ്റ്റ്­ഹൗ­സില്‍ ന­ട­ന്ന ഉ­ഭ­യക­ക്ഷി ചര്‍­ച്ച­യ്­ക്ക് പി­ന്നാ­ലെ പ്ര­തി­പ­ക്ഷ നേ­താ­വ് വി­.ഡി.സ­തീ­ശനും ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കു­ഞ്ഞാ­ലി­ക്കു­ട്ടിയും മാ­ധ്യ­മങ്ങ­ളെ ക­ണ്ടി­രുന്നു. എ­ന്നാല്‍ ചര്‍­ച്ച­യി­ലെ തീ­രു­മാ­നം എ­ന്താ­ണെ­ന്ന് മാ­ധ്യമ­ങ്ങ­ളോ­ട് വെ­ളി­പ്പെ­ടു­ത്താന്‍ ഇ­വര്‍ ത­യാ­റാ­യി­രു­ന്നില്ല.

ചർച്ച തൃപ്തികരമായിരുന്നെന്നായിരുന്നു യോഗത്തിന് ശേഷം കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. ലീ­ഗ് സം­സ്ഥാ­ന അ­ധ്യ­ക്ഷന്‍ പാ­ണ­ക്കാ­ട് സാ­ദിഖ­ലി ശി­ഹാ­ബ് ത­ങ്ങ­ളെ ചര്‍­ച്ച­യു­ടെ വി­ശ­ദാം­ശ­ങ്ങള്‍ ധ­രി­പ്പി­ക്കും. പിന്നീട് ചര്‍­ച്ച­യി­ല്‍ ഉ­രു­ത്തി­രി­ഞ്ഞ് വ­ന്ന കാ­ര്യ­ങ്ങള്‍ ചൊ­വ്വാഴ്­ച ചേ­രു­ന്ന ലീ­ഗ് യോ­ഗം വി­ല­യി­രു­ത്തും. ഇ­തി­ന് ശേ­ഷം തീ­രു­മാ­നം അ­റി­യി­ക്കാ­മെന്നും കു­ഞ്ഞാ­ലി­ക്കു­ട്ടി പറഞ്ഞു.

ഉ­ഭ­യക­ക്ഷി ചര്‍­ച്ച പൂര്‍­ത്തി­യാ­യെന്നും ഇ­രു­കൂ­ട്ടരും പാര്‍­ട്ടി നേ­തൃ­ത്വ­വു­മാ­യി ആലോചിച്ച ശേഷം ചൊവ്വാ­ഴ്­ച­യോ­ടെ അന്തി­മ തീ­രു­മാ­ന­­മെ­ടു­ക്കുമെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചത്. എന്നാല്‍ ഒ­ടു­വില്‍ മാ­ധ്യ­മങ്ങ­ളെ ക­ണ്ട സു­ധാ­ക­രന്‍ ചർച്ചയിലെ വിശദാംശങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<