വട്ടംകറക്കി അശ്വിനും കുൽദീപും; ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച, എട്ടുവിക്കറ്റ് നഷ്ടം
വട്ടംകറക്കി അശ്വിനും കുൽദീപും; ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച, എട്ടുവിക്കറ്റ് നഷ്ടം
Sunday, February 25, 2024 3:23 PM IST
റാഞ്ചി: ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. ആദ്യ ഇന്നിംഗ്സില്‍ 46 റണ്‍സിന്‍റെ ലീഡ് നേടിയ ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍133 റണ്‍സെന്ന നിലയിലാണ്.

റണ്ണൊന്നുമെടുക്കാതെ ബെന്‍ ഫോക്സും ടോം ഹാര്‍ട്‌ലിയുമാണ് ക്രീസില്‍. 60 റണ്‍സെടുത്ത ഓപ്പണര്‍ സാക് ക്രോളിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ഒമ്പതോവറിൽ 15 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവും 48 റൺസിന് മൂന്നുവിക്കറ്റ് വീഴ്ത്തിയ ആർ. അശ്വിനുമാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ തകർത്തത്.

നേരത്തെ, 46 റണ്‍സിന്‍റെ ലീഡുമായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇംഗ്ലണ്ടിനെ അശ്വിൻ ഞെട്ടിച്ചു. സ്കോർ 19 റൺസിൽ‌ നില്ക്കെ ഓപ്പണർ ബെൻ ഡക്കറ്റ് (15) പുറത്തായി. തൊട്ടടുത്ത പന്തിൽ ഒല്ലി പോപ്പിനെ (പൂജ്യം) പുറത്താക്കി അശ്വിൻ വീണ്ടും ഞെട്ടിച്ചു.

പിന്നീട് ക്രീസിൽ ഒന്നിച്ച സാക് ക്രോളിയും ജോ റൂട്ടും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുവരും ചേർന്ന് 46 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തി. റൂട്ടിനെ(11) വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന്‍ മൂന്നാം വിക്കറ്റ് നേടുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ ബോര്‍ഡില്‍ 65 റണ്‍സായിരുന്നു. തുടർ‌ന്ന് ജോണി ബെയര്‍സ്റ്റോയും സാക് ക്രോളിയും ചേര്‍ന്ന് ആഞ്ഞടിക്കാൻ ആരംഭിച്ചു. ഇരുവരും ചേർന്ന് 45 റൺസ് കൂട്ടിച്ചേർത്തു.

എന്നാല്‍ സാക് ക്രോളിയെയും(ആറ്) നായകന്‍ ബെന്‍ സ്റ്റോക്സിനെയും(നാല്) വീഴ്ത്തി കുല്‍ദീപ് യാദവ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നീട് ചായക്ക് ശേഷമുള്ള ആദ്യപന്തില്‍ തന്നെ ജോണി ബെയര്‍സ്റ്റോയെ(30) വീഴ്ത്തി ജഡേജ ഇംഗ്ലണ്ടിനെ വീണ്ടും ഞെട്ടിച്ചു.

സ്കോർ 133 റൺസിൽ നില്ക്കെ ടോം ഹാർട്‌ലിയെ (ഏഴ്) സർഫറാസ് ഖാന്‍റെ കൈയിലെത്തിച്ച് കുൽദീപ് തിരിച്ചുവന്നു. അവസാന പന്തിൽ നിലയുറപ്പിക്കും മുമ്പേ ഒല്ലി റോബിൻസണെയും (പൂജ്യം) കുൽദീപ് പുറത്താക്കിയതോടെ ഇംഗ്ലണ്ട് എട്ടിന് 133 റൺസെന്ന നിലയിൽ തകർന്നു. പത്തുറൺസുമായി ബെൻ ഫോക്സും ഒരു റണ്ണുമായി ഷോയിബ് ബഷീറുമാണ് ക്രീസിൽ. രണ്ടുവിക്കറ്റ് ശേഷിക്കേ ഇംഗ്ലണ്ടിന് നിലവിൽ 179 റൺസിന്‍റെ ലീഡുണ്ട്.

അതേസമയം, ചെറിയ സ്കോറാണെങ്കിലും പിന്തുടർന്ന് ജയിക്കുക ഇന്ത്യയ്ക്ക് അത്ര എളുപ്പമാകില്ല. റാഞ്ചിയിൽ സ്പിന്നർമാരെ നന്നായി തുണയ്ക്കുന്ന പിച്ചിൽ 200 റൺസിനു മുകളിലുള്ള വിജയലക്ഷ്യം ഇന്ത്യക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<